തിരുവനന്തപുരം: വാളയാര്‍ സന്ദർശിച്ച് ക്വാറൻറീനിലായ പാർട്ടി ജനപ്രതിനിധികൾക്ക് പൂർണ പിന്തുണ നൽകാനും കോവിഡ് വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സർക്കാറിനെതിരെ പ്രചാരണം ശക്തമാക്കാനുമൊരുങ്ങി കോണ്‍ഗ്രസ്. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് തീരുമാനം.
മറുനാടന്‍ മലയാളികളുടെയും പ്രവാസികളുടെയും മടക്കവുമായി ബന്ധപ്പെട്ട വിഷയം സര്‍ക്കാറിനും സി.പി.എമ്മിനുമെതിരെ ആയുധമാക്കാനാണ് നീക്കം. വാളയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഒരുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതിർത്തിയിൽ കുടുങ്ങിയ മലയാളികളുടെ ആവശ്യപ്രകാരം അവിടേക്കുപോയ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് മനുഷ്യത്വപരമായ സമീപനമാണ് ഉണ്ടായത്. അത് കുറ്റമാണെങ്കിൽ പാർട്ടി ഏറ്റെടുക്കുന്നു.
ആരോഗ്യവകുപ്പിെൻറ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ല. എന്നാല്‍, അവരെ ശിക്ഷിക്കുമെന്ന് വാശിപിടിച്ചുകൊണ്ടാണ് ക്വാറൻറീനിലാക്കിയത്. ഇൗ വിലക്ക് അംഗീകരിക്കാനാവില്ല. സി.പി.എം മന്ത്രിമാരും നേതാക്കളും മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവര്‍ത്തിച്ചിട്ടും ഒരു നടപടിയുമിെല്ലന്ന് അദ്ദേഹം ആരോപിച്ചു.
വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിയ മലയാളികൾ മടങ്ങിവരാതിരിക്കാനാണ് സർക്കാർ ശ്രമം. അവരെയും കോണ്‍ഗ്രസിനെയും മരണത്തിെൻറ ദൂതൻമാരായും മരണവ്യാപാരികളായും സി.പി.എം ആക്ഷേപിക്കുന്നു. കോവിഡ് കാലത്തും വിലകുറഞ്ഞ രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നത്.
രാജ്യമെമ്പാടുമായി 460ലേറെ ശ്രമിക് ട്രെയിനുകള്‍ ഓടിയിട്ടും ഒരെണ്ണംപോലും കേരളത്തിലേക്ക് ഒാടിക്കാൻ സർക്കാറിന് സാധിച്ചില്ല. പഞ്ചാബിലുള്ള മലയാളികളെ ഇവിടെ എത്തിക്കാമെന്ന് അവിടത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി മൂന്നുപ്രാവശ്യം കത്തെഴുതിയിട്ടും കേരള മുഖ്യമന്ത്രി അത് തള്ളി. നാലര ലക്ഷം പേര് വന്നാലും ക്വാറൻറീൻ സൗകര്യമുെണ്ടന്ന് ഒരുഘട്ടത്തിൽ പറഞ്ഞ സര്‍ക്കാര്‍, ഇപ്പോള്‍ വളരെ കുറച്ചുപേര്‍ വന്നപ്പോള്‍ത്തന്നെ അവരെ വീടുകളിൽ ക്വാറൻറീന് വിടുകയാണ്. ഇത് ഗുരുതര വീഴ്ചയാണ്. -അദ്ദേഹം പറഞ്ഞു.
അതൃപ്തി ഇെല്ലന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി വിളിച്ചുചേർക്കുന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടിെല്ലന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. അത് മാധ്യമങ്ങൾ മെനഞ്ഞുണ്ടാക്കിയ കഥയാണ്. താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്. പാര്‍ട്ടിയുടെ നിർദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയകാര്യ സമിതി യോഗം ചേരാന്‍ വൈകിയിട്ടില്ലെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിനുശേഷം അദ്ദേഹം പ്രതികരിച്ചു.
തദ്ദേശഭരണ തെരഞ്ഞെടുപ്പിന് തയാറാകാൻ പാർട്ടിയുടെ താഴേത്തട്ടിലേക്ക് നിർദേശം നല്കി. ഏത് വെല്ലുവിളിയും നേരിടാന്‍ തങ്ങള്‍ തയാറാണ്. ഡി.സി.സി പ്രസിഡൻറ് സ്ഥാനങ്ങളിലെ ഒഴിവ് നികത്തൽ, കെ.പി.സി.സി സെക്രട്ടറി നിയമനം തുടങ്ങിയവ സംഘടനാ കാര്യങ്ങളായതിനാൽ പരസ്യമായി ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.