ന്യൂഡൽഹി: അടുത്തമാസം 16 മുതൽ മൂന്നുദിവസം ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ 40 ശതമാനം യുവ പ്രാതിനിധ്യം ഉറപ്പാക്കാൻ പാർട്ടി സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം. യുവജന പ്രാതിനിധ്യം ഉറപ്പാക്കുേമ്പാൾ വനിതകൾക്കും പിന്നാക്കവിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം നൽകുകയുംവേണം. കഴിഞ്ഞദിവസം നടന്ന കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
പ്ലീനറി സമ്മേളനത്തോടെ കോൺഗ്രസിെൻറ നേതൃതലത്തിലും മാറ്റംവരും. പുതിയ പ്രവർത്തക സമിതി വരും. എ.െഎ.സി.സി പുനഃസംഘടനയും ഇതോടനുബന്ധിച്ചു നടക്കും. ഇൗ മാറ്റങ്ങൾ പൂർണമായും യുവപ്രാതിനിധ്യത്തിലേക്ക് വഴിതുറക്കുന്നതല്ല. മുതിർന്നവരുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തി പുതിയ തലമുറയുടെ കൈകളിലേക്ക് പാർട്ടിയെ ഏൽപിച്ചുകൊടുക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് പ്രസിഡൻറ് രാഹുൽ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തിൽ സോണിയ ഗാന്ധി നിർദേശിച്ചു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി 15,000 പ്രതിനിധികൾ പ്ലീനറി സമ്മേളനത്തിൽ പെങ്കടുക്കും. എ.െഎ.സി.സി പ്രതിനിധികൾ 2,000ത്തോളം വരും. രാഹുൽ ഗാന്ധിയെ അധ്യക്ഷനായി അംഗീകരിക്കുന്ന സേമ്മളനം, അടുത്ത േലാക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കംകൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.