ന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങളിലെ തിരിച്ചടിയോടെ എട്ടു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മിക്കവാറും കടപുഴകി കോൺഗ്രസ്. ഒരു കാലത്ത് കോൺഗ്രസിെൻറ കുത്തകയായിരുന്ന ഇൗ സംസ്ഥാനങ്ങളിൽ ഇപ്പോൾ ബി.ജെ.പിയുടെ തേരോട്ടം. മേഘാലയയിൽ അധികാരം നഷ്ടപ്പെട്ടു. ഏഴു സീറ്റ് കുറഞ്ഞ് സീറ്റെണ്ണം 21ലേക്ക് ചുരുങ്ങി. ത്രിപുരയിൽ പ്രധാന പ്രതിപക്ഷമായിരുന്ന കോൺഗ്രസ് വോെട്ടണ്ണൽ കഴിഞ്ഞപ്പോൾ നിയമസഭയിൽ വട്ടപ്പൂജ്യമായി. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 10 സീറ്റും നഷ്ടപ്പെട്ടു. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് കുത്തൊഴുക്കുതന്നെയുണ്ടായതിെൻറ ഫലം. നാഗാലാൻഡിലും കോൺഗ്രസ് ‘സംപൂജ്യ’രായി. എട്ട് സീറ്റുണ്ടായിരുന്നതിൽ ഒന്നുപോലും നിലനിർത്താൻ കഴിഞ്ഞില്ല.
മേഘാലയയിൽ അധികാരം നിലനിർത്താമെന്ന പ്രതീക്ഷ കോൺഗ്രസിന് ഉണ്ടായിരുന്നു. ക്രൈസ്തവ ഭൂരിപക്ഷമായ മേഘാലയയിലെ പ്രചാരണത്തിന് കേരളത്തിൽനിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം ഒേട്ടറെ കോൺഗ്രസ് നേതാക്കൾ പോയിരുന്നു. അതേസമയം, ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തെ മുഴുസമയ മേൽനോട്ടത്തിന് ബി.ജെ.പി നിയോഗിച്ചു. എല്ലാറ്റിനുമിടയിൽ, നേട്ടം ഉണ്ടാക്കിയത് ബി.ജെ.പിയും സഖ്യകക്ഷിയായ എൻ.പി.പിയുമാണ്.
അസം തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ കുത്തക അവസാനിപ്പിച്ച ബി.ജെ.പി അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിലും കുതിരക്കച്ചവടങ്ങളിലൂടെ അധികാരം വെട്ടിപ്പിടിച്ചു. സിക്കിമും ഒെട്ടാക്കെ സംസ്ഥാനങ്ങളും ബി.ജെ.പിയിലേക്ക് ചാഞ്ഞുനിൽക്കുന്നു. മൊത്തം 25 ലോക്സഭ സീറ്റുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കാവിയണിയുന്നത് 2019ലെ തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാണെന്ന് ബി.ജെ.പി വിലയിരുത്തുന്നു. അതേസമയം, പാർട്ടിക്ക് പ്രതാപം തിരിച്ചുപിടിക്കാൻ കോൺഗ്രസിനു മുന്നിൽ വഴിയൊന്നും തൽക്കാലമില്ല.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയോട് ഒെട്ടാക്കെ ചേർന്നു നിൽക്കുന്ന സ്വഭാവമാണ് മുമ്പും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക്. ഇക്കുറി ജനബന്ധം പുനഃസ്ഥാപിക്കാൻതന്നെ കഴിയാത്ത ചുറ്റുപാടാണ് കോൺഗ്രസ് നേരിടുന്നത്. ഹൈകമാൻഡും സംസ്ഥാന നേതാക്കളുമായുള്ള അകൽച്ചകളാണ് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ പ്രധാനമായും വഴിയൊരുക്കിയത്. മൂന്നു നിയമസഭ തെരഞ്ഞെടുപ്പുകൾകൂടി കഴിഞ്ഞതോടെ രാജ്യത്തെ 21 സംസ്ഥാനങ്ങളിലും ബി.ജെ.പി നിയന്ത്രിത ഭരണമായി. ഒരുപക്ഷേ, മേഘാലയ കൂടി അവർ പിടിച്ചെന്നുവരും. കർണാടക, പഞ്ചാബ്, പുതുച്ചേരി, മിസോറം എന്നിവിടങ്ങളിൽ മാത്രമായി കോൺഗ്രസ് ഭരണം ചുരുങ്ങി. കർണാടകത്തിൽ വൈകാതെ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആത്മവിശ്വാസം വർധിപ്പിക്കുകയാണ് ഇപ്പോഴത്തെ ഫലങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.