കൊൽക്കത്ത: ജനസംഘം ഉയിരെടുത്ത പശ്ചിമബംഗാളിൽ നേടിയത് ബി.െജ.പിക്കും ആർ.എസ്.എസി നും ഏറെ അഭിമാനിക്കാവുന്ന ജയം. 2021ലെ നിയമസഭ വിജയമാണ് അടുത്ത ലക്ഷ്യമെന്ന് ബി.ജെ.പി അ ധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത് കാലം തെളിയിക്കേണ്ടതുതന്നെ. എന്നിരുന്നാ ലും,ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ സംഭവിച്ചതെന്താണ്? ആരാണ് നേടിയത്? ഹിന്ദുത്വ യിലേക്കുള്ള ഇൗ മാറ്റത്തിന് ചാലകശക്തിയായത് എന്താണ്?
ബംഗാളിൽ 42 ലോക്സഭ സീറ് റുകളിലേക്കും എട്ട് നിയമസഭ സീറ്റുകളിലേക്കുമാണ് ഇത്തവണ െതരഞ്ഞെടുപ്പ് നടന്നത് . ഇതിൽ 22 സീറ്റുകൾ തൃണമൂൽ കോൺഗ്രസ് നേടി. രാജ്യത്തെ അമ്പരപ്പിച്ച് 18 എണ്ണം ബി.ജെ.പിയും നേടി. കോൺഗ്രസിന് രണ്ടു സീറ്റ് കിട്ടി. നിയമസഭ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി നാലിലും ടി.എം.സി മൂന്നിലും കോൺഗ്രസ് ഒരു സീറ്റിലും ജയിച്ചു.
ഇടത്-തൃണമൂൽ ബലാബലത്തിനപ്പുറം പുതിയ കളിക്കാർ വന്നതോടെ സംഭവിച്ച മാറ്റം എന്താണെന്ന് ചോദിച്ചാൽ ബംഗാളിലെ കൊച്ചു കുട്ടിപോലും പറയും, ഇടതു പാർട്ടികൾ മേഘത്തിനുള്ളിലൊളിച്ചു എന്ന്. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടികൾ നേടിയ 34.04 ശതമാനം വോട്ട് 2019ലെത്തിയപ്പോൾ വെറും 7.01 ശതമാനമായി ക്ഷയിച്ചതാണ് അവിടെ വന്ന ഏറ്റവും വലിയ മാറ്റം. ഒരു സീറ്റിൽപോലും അവർക്ക് ജയിക്കാൻ കഴിഞ്ഞില്ല എന്നതും പ്രാധാന്യമേറിയതുതന്നെ.
ശതമാനക്കണക്കിലൂടെ കണ്ണോടിച്ചാൽ തെളിയുന്ന ഏറ്റവും അമ്പരപ്പിക്കുന്ന യാഥാർഥ്യം, പരമ്പരാഗത ഇടതുവോട്ടുകൾ കാവിച്ചിറകിലേക്ക് പതുങ്ങി എന്നതാണ്. തൃണമൂൽ ഇത്തവണ 43.3 ശതമാനം വോട്ടാണ് നേടിയത്. 2016ൽ ഇത് 45 ശതമാനമായിരുന്നു. ബി.ജെ.പി ഇത്തവണ നേടിയത് 40.3 ശതമാനം വോട്ട്. 2016ൽ 10 ശതമാനവും 2014ൽ 17 ശതമാനവും വോട്ടാണ് ബി.ജെ.പി നേടിയിരുന്നത്. സീറ്റ് വിഹിതത്തിെൻറ കണക്കെടുക്കുേമ്പാൾ, വടക്കൻ, തെക്കുപടിഞ്ഞാറൻ ബംഗാളിലെ സീറ്റുകൾ മൊത്തമായി ബി.ജെ.പി വാരിക്കൂട്ടി. ദക്ഷിണബംഗാളും കൊൽക്കത്തയും തൃണമൂലും നേടി.
പരാജയപ്പെട്ടത് മമതയോ ഇടതു പാർട്ടികളോ?
ബി.ജെ.പിക്കുമുന്നിൽ കീഴടങ്ങിയത് മമതയല്ല, ഇടതു പാർട്ടികളാണെന്നായിരിക്കും ബംഗാളികേളാടു ചോദിച്ചാൽ പറയുക. വടക്കൻ മേഖലയെ അപേക്ഷിച്ച് തെക്കാണ് എന്നും മമതക്ക് കരുത്ത്. ഇൗ കരുത്ത് തൃണമൂൽ ഇത്തവണയും കാണിച്ചു എന്ന് ഫലങ്ങൾ പറയും. വടക്കൻ മേഖല പരമ്പരാഗതമായി ഇടതു പാർട്ടികളുടെയും കോൺഗ്രസിെൻറയും ശക്തികേന്ദ്രങ്ങളാണ്.
സി.പി.എമ്മിനപ്പുറമുള്ള മറ്റു ഇടതു പാർട്ടികളായ ഫോർവേഡ് ബ്ലോക്, റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി എന്നിവയും മികച്ച വിജയങ്ങൾ നേടിയതും വടക്കാണ്. ഇതിനർഥം ഇടതു വോട്ടുകളാണ് ബി.ജെ.പിയിലേക്ക് പോയതെന്നാണ്. ഇത്തവണ ഇൗ മേഖലയിൽ ഇടതുപാർട്ടികളുടെ ശരാശരി വോട്ടുശതമാനം 5.71ആണ്. അതേസമയം, തൃണമൂലിെൻറത് 35.29 ശതമാനവും ബി.ജെ.പിയുടെത് 46.11 ശതമാനവും ആണ്. നേരേത്തയുള്ള വോട്ടുവിഹിതം ഇവിടങ്ങളിൽ തൃണമൂൽ കാത്തുെവങ്കിലും ഇടതിെൻറ വോട്ടുകൾ ബി.ജെ.പിക്ക് പോയി. അത്യുത്തര ബംഗാളിൽ പലയിടത്തും ബി.ജെ.പിക്ക് 50 ശതമാനത്തോളം വോട്ടു നേടാനായിട്ടുണ്ട്.
തൃണമൂലിനെതിരെ ബി.ജെ.പിക്ക് വോട്ടു ചെയ്യണെമന്ന്, മേഖലയിൽ പലയിടത്തും ഇടത് എം.എൽ.എമാർ അണികളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. രഹസ്യയോഗങ്ങളിൽ നടത്തിയ ഇൗ ആഹ്വാനങ്ങൾ പിന്നീട് വാട്സ്ആപ് സന്ദേശങ്ങളായി പ്രചരിക്കുകയുമുണ്ടായി. bengalഇടതിൽനിന്ന് ഗതിമാറി ഒഴുകിയ വോട്ടുകൾ മാത്രമല്ല ബി.ജെ.പിയുെട ബംഗാൾ തേരോട്ടത്തിന് നിദാനമായതെന്നും നിരീക്ഷണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.