തൃശൂർ: ആം ആദ്മി പാർട്ടി സംസ്ഥാന ഘടകത്തിൽ വീണ്ടും പൊട്ടിത്തെറി. തൃശൂരിൽ 27ന് നടന്ന ഏഴാം ജന്മദിന സമ്മേളനമാണ് കലഹത്തിന് വഴിമരുന്നിട്ടത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യ ു.ഡി.എഫിനെ പിന്തുണച്ചതിനാൽ സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠനെ പുറത്താക്കി െഡൽഹിയി ലെ മാധ്യമപ്രവർത്തകൻ പി.ടി. തുഫൈലിന് ചുമതല നൽകിയിരുന്നു. അദ്ദേഹത്തിെൻറ അറിവോടെയല്ല ജന്മദിന സമ്മേളനം നടത്തിയതും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതുമെന്നാണ് ആരോപണം.
ആശിഷ് ഖേതാനോടും അതുവഴി അരവിന്ദ് കെജ്രിവാളിനോടും അടുപ്പം പുലർത്തുന്ന തുഫൈലിനെയാണോ അതോ പ്രവർത്തകർ തെരഞ്ഞെടുത്ത പുതിയ സംസ്ഥാന കൺവീനർ ഗ്ലാഡിയസ് അലക്സാണ്ടറെയാണോ ദേശീയ നേതൃത്വം അംഗീകരിക്കുക എന്നതാണ് തർക്കം.
ഓൺലൈൻ അക്കൗണ്ട് വഴി സുതാര്യമായി സംഭാവന സ്വീകരിക്കുന്ന പാർട്ടിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായക്ക് ദോഷം ചെയ്യുന്നതാണ് സമ്മേളന നടത്തിപ്പിന് സ്വകാര്യ അക്കൗണ്ടിലൂടെ ഈ വിഭാഗം നടത്തിയ പണപ്പിരിവെന്നും തുഫൈൽ ആരോപിച്ചു.
ആസന്നമായ െഡൽഹി തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് നീങ്ങുന്ന പാർട്ടി നേതൃത്വത്തിന് സംസ്ഥാനത്ത് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ താൽപര്യമില്ല. അതിനാൽ സംസ്ഥാനത്തെ പാർട്ടി പ്രവർത്തനം പൂർണമായും നിലച്ച മട്ടാണ്. ഇതിൽ അസ്വസ്ഥരായ ഏതാനും പ്രവർത്തകരാണ് ജന്മദിന സമ്മേളനത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.