ന്യൂഡൽഹി: വയനാട്ടിൽ മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാ നത്തിൽ മുറിവേറ്റ് സി.പി.എം. അതേസമയം, അമേത്തിക്കു പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി മത ്സരിക്കുന്നത് സാമുദായിക ധ്രുവീകരണത്തിന് അവസരമാക്കി ബി.ജെ.പി.
ബി.ജെ.പിക്കെതി രായ പോരാട്ടത്തിനിടയിൽ കോൺഗ്രസുമായി പരസ്പരം ഏറ്റുമുേട്ടണ്ടി വരുന്ന അപ്രതീക ്ഷിത സാഹചര്യം സി.പി.എമ്മിനെയും സി.പി.െഎയേയും ഏറെ പ്രകോപിതരാക്കുന്നുണ്ട്. സൗഹൃദം വി ട്ട് ശത്രുതയായി കോൺഗ്രസ്-സി.പി.എം ബന്ധം പൊടുന്നനെ മാറി. കോൺഗ്രസിനോടും രാഹുലിനേ ാടുമുള്ള പ്രതികരണങ്ങളിൽ ഇൗ അസ്വസ്ഥത മറനീക്കി. രാഹുൽ പക്വതയുള്ള നേതാവായി വളർന്നുവെന്നാണ് കഴിഞ്ഞ ദിവസം വരെ ഇടതു നേതാക്കൾ പറഞ്ഞത്. എന്നാൽ പപ്പുവും അമുൽ ബേബിയുമായി രാഹുൽ പൊടുന്നനെ മാറി.
പാർട്ടി മുഖപത്രത്തിലെ മുഖപ്രസംഗം രാഹുലിെൻറ വരവിനെ ‘പപ്പു സ്ട്രൈക്ക്’ ആയി വിശേഷിപ്പിച്ചത് കൈയബദ്ധമെന്ന മട്ടിലാണ് പിന്നീട് ബന്ധപ്പെട്ടവർ തിരുത്തിയത്. എന്നാൽ, സുപ്രധാന രാഷ്ട്രീയ നിലപാടിലാണ് ഇൗ ‘കൈയബദ്ധം’. രാഹുലിനെ അമുൽ ബേബിയെന്ന് വീണ്ടും വിളിച്ചത് മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ.
കോൺഗ്രസിെൻറ വിശ്വാസ്യത തകർന്നുവെന്നാണ് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തിയത്. ബി.ജെ.പിക്കെതിരായ പോരാട്ടം ദുർബലപ്പെടുത്തുന്ന തീരുമാനമെടുത്ത കോൺഗ്രസ്, ബദൽ സർക്കാർ രൂപവത്കരണ നീക്കങ്ങളെ നയിക്കണമെന്നില്ല, അതുമായി സി.പി.എം സഹകരിക്കില്ലെന്ന സൂചനയും കാരാട്ട് നൽകി.
ഹിന്ദുത്വ വികാരം പെരുപ്പിച്ച് സാമുദായിക ധ്രുവീകരണത്തിനുമുള്ള അവസരമാക്കി രാഹുലിെൻറ വയനാട് സ്ഥാനാർഥിത്വത്തെ മാറ്റാൻ കളത്തിലിറങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ എന്നിവർ നേരിട്ടാണ്. ഹിന്ദു ഭൂരിപക്ഷ മണ്ഡലം വിട്ട് ന്യൂനപക്ഷ സ്വാധീന മണ്ഡലത്തിൽ പോയി നേതാക്കൾക്ക് മത്സരിക്കേണ്ടി വരുന്നത് ഹിന്ദുക്കളെ പേടിച്ചാണെന്ന് ഇരുവരും കുറ്റപ്പെടുത്തി.
സംഝോത എക്സ്പ്രസ് സ്ഫോടന കേസിൽ അസിമാനന്ദ അടക്കമുള്ള പ്രതികളെ കോടതി വിട്ടയച്ച പശ്ചാത്തലം പ്രമേയമാക്കിയാണ് മോദിയും അമിത് ഷായും വ്യത്യസ്ത തെരഞ്ഞെടുപ്പു യോഗങ്ങളിൽ ഇൗ പരാമർശം നടത്തിയത്.
ഇടതിനെതിരെ രാഹുൽ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ ചിലർക്കെങ്കിലും ഭിന്നാഭിപ്രായമുണ്ട്. പ്രധാന പോരാട്ടം ബി.ജെ.പിക്കെതിരെയാണെന്നിരിക്കേ, പ്രതിപക്ഷ ചേരിയിൽ പങ്കാളികളായ ഇടതിനോട് മത്സരം വേണമായിരുന്നോ എന്ന ചോദ്യം കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്.
രാഹുലിെൻറ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിനു മുമ്പ് പ്രവർത്തക സമിതിയംഗം പി.സി. ചാക്കോ പരസ്യമായി ഇൗ വാദഗതി മുന്നോട്ടുവെച്ചിരുന്നു. ഇടതിനെ പിണക്കുന്നത് തെരഞ്ഞെടുപ്പിനു ശേഷമുള്ള കളത്തിൽ കോൺഗ്രസിന് ദോഷം ചെയ്യുമെന്നാണ് ഇൗ ചിന്താഗതിക്കാരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.