അയൽവാസിയെ ഒളിഞ്ഞുനോക്കാൻ അനുമതിയുമായി പൊലീസ്; ട്രോളോട് ട്രോൾ

റെസി. അസോസിയേഷനുകളുമായി സഹകരിച്ച് പൊലീസ് നേതൃത്വത്തിൽ 'വാച്ച് യുവർ നെയ്ബർ' പദ്ധതി നടപ്പാക്കുമെന്ന് ഡി.ജി.പി അനിൽകാന്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാർത്ത പുറത്തുവന്നതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ പൊലീസ് സേനക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ജനങ്ങളെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്ന തരത്തിലാണ് പൊലീസിന്റെ പദ്ധതികൾ നടപ്പാക്കുന്നത് എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം. വിവിധ സിനിമകളിലെ ഒളിഞ്ഞുനോട്ട സീനുകൾ പങ്കുവെച്ചും ആളുകൾ വിമർശനം ഉന്നയിക്കുന്നുണ്ട്.

ട്രോളുകളും ഗൗരവമുള്ള കാഴ്ചപ്പാടുകളും പലരും പങ്കുവക്കുന്നുണ്ട്. അന്യന്റെ ഇടങ്ങളിലേക്ക് ഒളിഞ്ഞു നോക്കുകയും വലിഞ്ഞു കയറുകയും ചെയ്യുന്ന മലയാളികളുടെ പൊതുശീലത്തിന് പൊലീസ് അനുമതി നൽകുകയാണെന്നാണ് പൊതുവിമർശനം. ജനങ്ങളെ പരസ്പരം സംശയത്തോടെ നോക്കിക്കാണാനും വ്യാജ ആരോപണങ്ങൾ ഉയർത്തി ധാരാളം കുടുംബങ്ങൾ തകർക്കാനും മാത്രം ഉദ്ദേശിച്ചുള്ള പദ്ധതിയാണിതെന്നും ചിലർ പറയുന്നു. 'നിങ്ങളെപ്പോലെ നിങ്ങളുടെ അയൽക്കാരനെയും നിരീക്ഷിക്കുക', 'വാച്ച് യുവർ നെയ്‌ബർ; മലയാളിയല്ലേ, എപ്പോൾ വാച്ചിയെന്ന് ചോദിച്ചാൽ മതി', 'എന്റെ അയൽക്കാരന് എന്തോ കുഴപ്പമുണ്ട് സർ' തുടങ്ങിയ തലക്കെട്ടുകളോടെ നിരവധി ട്രോളുകളാണ് നിറയുന്നത്. 'എന്റെ അടുത്ത ഫ്ലാറ്റിൽ എപ്പോഴും ബീഫ് കറി വെക്കുന്നു. അവർക്ക് എന്തോ കുഴപ്പമുണ്ട്. പരിശോധിക്കണം സർ' എന്ന പരിഹാസവും ഒരാൾ ഉയർത്തി.

അതേസമയം, കുറ്റകൃത്യങ്ങൾ തടയുന്നതിന് പദ്ധതി വലിയ ഗുണംചെയ്യുമെന്നാണ് പൊലീസ് പ്രതീക്ഷ. നമ്മുടെ അയൽക്കാരിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ അത് പൊലീസിനെ അറിയിക്കണം. ജനമൈത്രി പൊലീസിന്റെ ഭാഗമായാണ് 'വാച്ച് യുവർ നെയ്ബർ' പദ്ധതി നടപ്പാക്കുകയെന്നും അനിൽകാന്ത് പറഞ്ഞു. കൊച്ചിയിൽ റെസി. അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത് ഡി.ജി.പി വെളിപ്പെടുത്തിയത്. ഇതിന്റെ വിശദാംശങ്ങൾ തയാറാക്കിവരികയാണെന്നും ഉടൻതന്നെ പ്രായോഗികമാക്കുമെന്നും പറഞ്ഞു. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആന്‍റി നാർകോട്ടിക് സെല്ലിന്റെ ബോധവത്കരണ പരിപാടികൾ റെസി. അസോസിയേഷനുകളിൽ കൂടി വ്യാപിപ്പിക്കും. വീടുകളിലും സ്ഥാപനങ്ങളിലും സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നവർ അതിൽ ഒരെണ്ണം റോഡിലെ കാഴ്ചകൾ പതിയുംവിധം സ്ഥാപിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കുമെന്നും ഡി.ജി.പി പറഞ്ഞു.

സീനിയർ സിറ്റിസൺസിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനും പൊലീസ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പൊലീസുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും 112 എന്ന ഹെൽപ് ലൈനിൽ വിളിച്ചാൽ ഏഴുമിനിറ്റിനകം പ്രതികരണം ഉണ്ടാകുംവിധം സംവിധാനം ഒരുക്കിയിട്ടുണ്ട്. 2021 റെഗുലേഷൻ ആൻഡ് രജിസ്ട്രേഷൻ ഓഫ് റെസി. അസോസിയേഷൻ ബിൽ ഭേദഗതി ചെയ്ത് എല്ലായിടത്തും റെസി. അസോസിയേഷനുകൾ രൂപവത്കരിക്കുന്നത് ഉറപ്പാക്കുകയും അസോ. പരിധിയിലെ താമസക്കാരെല്ലാം അതിൽ അംഗമായിരിക്കണമെന്ന നിബന്ധന കൊണ്ടുവരികയും വേണമെന്ന നിർദേശം യോഗത്തിൽ ഉയർന്നു.

സിറ്റി പൊലീസ്‌ കമീഷണർ സി.എച്ച്‌. നാഗരാജു, ഡി.സി.പി എസ്‌. ശശിധരൻ, എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, മട്ടാഞ്ചേരി എ.സി.പി അരുൺ കെ.പവിത്രൻ, ഡി.സി.പി അഡ്‌മിൻ ബിജു ഭാസ്‌കർ, കമാൻഡന്‍റ് എസ്‌. സുരേഷ്‌, വിവിധ റെസി. അസോസിയേഷനുകളുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - ‘Watch your Neighbour’ scheme; Police allowed to spy on neighbor; Troll to troll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.