ഗതാഗതക്കുരുക്കിന് കുപ്രസിദ്ധി നേടിയ എറണാകുളത്ത്, ഏറ്റവും തിരക്കേറിയ ഇടപ്പള്ളി- അരൂർ ബൈപാസിൽ നിർമിതമായ പാലാരിവട്ടം മേൽപാലത്തിെൻറ ഉദ്ഘാടനം കഴിഞ്ഞിട്ട് കേവ ലം രണ്ടര വർഷമേ ആയിട്ടുള്ളൂവെങ്കിലും അപകടകരമായ സ്ഥിതിയിലെത്തിയതിനാൽ രണ്ടു കോടി രൂപ ചെലവിട്ട് അറ്റകുറ്റപ്പണികൾ നടത്തിയിട്ടും രക്ഷയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ പാലം പുതുക്കിപ്പണിയുക മാത്രമേ പരിഹാരമുള്ളൂ എന്ന് തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. പാലത്തിെൻറ ബലക്ഷയത്തെക്കുറിച്ച് പഠിക്കാൻ നിയുക്തരായ ചെന്നൈ ഐ.ഐ.ടി വിദഗ്ധ സംഘത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മെട്രോമാൻ ഇ. ശ്രീധരനുമായി നടത്തിയ ചർച്ചകളുടെ വെളിച്ചത്തിലാണ് നിലവിലെ പാലം പൊളിച്ചുമാറ്റി പുതുക്കിപ്പണിയാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം അറിയിച്ചിരിക്കുന്നു. അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുള്ളതിനാൽ പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ ഫലിക്കില്ലെന്ന അഭിപ്രായമാണ് ഇ. ശ്രീധരനുമുള്ളത്. പുനർനിർമാണത്തിന് എത്ര സംഖ്യ വേണ്ടിവരുമെന്ന കാര്യത്തിൽ കൃത്യമായ കണക്കുകൾ ലഭിക്കാനിരിക്കുന്നേയുള്ളൂവെങ്കിലും ഏകദേശം 20 കോടി േവണ്ടിവരുമെന്നാണ് അനുമാനം. 42 കോടി രൂപ ചെലവിട്ട് മുൻ യു.ഡി.എഫ് സർക്കാർ പണിത പാലമാണിത് എന്നോർക്കണം. അപ്രോച്ച് റോഡ് ഒഴിവാക്കിയാൽ 440 മീറ്റർ നീളമുള്ള പാലത്തിന് 102 ഗർഡറുകളുണ്ട്. ഇതിൽ 97നും വിള്ളലുകളുണ്ടെന്നാണ് കെണ്ടത്തൽ. ഇവയത്രയും പൊളിക്കാനുള്ള പ്രയാസമിരിക്കട്ടെ, കഷണങ്ങളായി മുറിച്ചെടുത്താൽ തന്നെ ആ കഷണങ്ങൾ എന്തുചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കടൽഭിത്തി പണിയാൻ ഉപയോഗിക്കാം എന്ന നിർദേശം ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. പുനർനിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കാമെന്ന് കരാറുകാരായ യു.എൽ.സി.സി.എസ് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. തദ്വിഷയകമായുള്ള അവരുടെ വൈദഗ്ധ്യവും ജാഗ്രതയും പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
ഗതാഗതം ആരംഭിച്ച് മൂന്നുവർഷം തികയും മുേമ്പ ബലക്ഷയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തേണ്ടിവന്ന പാലാരിവട്ടം മേൽപാലത്തിെൻറ നിർമാണം സംബന്ധിച്ച് വിജിലൻസ് അേന്വഷണത്തിന് ഈ വർഷം മേയിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉത്തരവിടുകയായിരുന്നു. നിർമാണത്തിലെ അതിഭീകരമായ അഴിമതിയാണ് മർമപ്രധാനമായ പാലത്തിെൻറ നിർമാണത്തിൽ നടന്നതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിരുന്നു. നിർമാണച്ചുമതല റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മെൻറ് കോർപറേഷൻ ഏൽപിച്ചത് ആർ.ഡി.എസ് കമ്പനിയെയായിരുന്നു. കിറ്റ്കോക്കായിരുന്നു കൺസൾട്ടൻസി. വിജിലൻസിെൻറ കണ്ടെത്തലിനെ തുടർന്ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ള നാലുപേർ ഇപ്പോൾ ജയിലിലാണ്. പ്രതിപ്പട്ടിക ഇതിലുമപ്പുറത്തേക്ക് നീളുമെന്നും ഭരണ നേതൃത്വവും ഗുരുതരമായ ക്രമക്കേടുകളുടെ പേരിൽ വിചാരണ നേരിടേണ്ടിവരുമെന്നുമാണ് സൂചനകൾ. അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹീംകുഞ്ഞിനെ ഇതിനകം അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്തിട്ടുണ്ട്. അതിനിയും ആവർത്തിക്കാനാണ് സാധ്യത. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻമന്ത്രി ഇബ്രാഹീംകുഞ്ഞും അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട് എന്നതുകൊണ്ട് അവർക്കിതിൽ ഒരു പങ്കുമില്ലെന്നോ തീർത്തും നിരപരാധികളാണ് അവരെന്നോ പിണറായി സർക്കാർ സമ്മതിച്ചുകൊടുക്കാനിടയില്ല. പഴുതുകളടച്ച സമഗ്രവും നീതിപൂർവകവുമായ അന്വേഷണത്തിലൂടെ മാത്രമേ യഥാർഥ ചിത്രം മുന്നിൽ വരൂ. വലിയ കൊട്ടിഗ്ഘോഷത്തോടെ ആരംഭിച്ച അഴിമതി അന്വേഷണങ്ങൾ അധികം താമസിയാതെ വഴിമുട്ടുന്നതും ഒടുവിൽ തീർത്തും മരവിക്കുന്നതുമാണ് ഗതകാലാനുഭവങ്ങളിൽ മിക്കതും. കട്ടപിടിച്ച അഴിമതിയും ആപത്കരമായ അനാസ്ഥയും ഗുരുതരമായ ക്രമക്കേടുകളുമാണ് ഇന്ത്യയും കേരളവും നേരിട്ടുകൊണ്ടേയിരിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാമത്തേത്. ഓംബുഡ്സ്മാനോ വിജിലൻസോ ഒന്നും രാജ്യത്തെ അർബുദം കണക്കെ ഗ്രസിച്ചുകഴിഞ്ഞ അഴിമതി ലഘൂകരിക്കാൻപോലും പര്യാപ്തമായിട്ടില്ല. ഗാന്ധിയൻ അണ്ണാഹസാരെ രാജ്യത്തിെൻറ പൊതുശ്രദ്ധയാകർഷിച്ചുകൊണ്ട് നടത്തിയ അഴിമതിവിരുദ്ധ നിരാഹാരസമരം മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിന് മൂന്നാമൂഴം നഷ്ടപ്പെടുത്താനും എൻ.ഡി.എയെ അധികാരത്തിലേറാനും സഹായകമായതൊഴിച്ചുനിർത്തിയാൽ തുടർന്നുവന്ന തീവ്രഹിന്ദുത്വ സർക്കാറുകൾ സംശുദ്ധ ഭരണം കാഴ്ചവെക്കുന്നതിൽ വിജയിച്ചതായി ജനങ്ങൾക്കനുഭവപ്പെടുന്നില്ല. വിശിഷ്യാ, കർണാടക പോലുള്ള ബി.ജെ.പി നിയന്ത്രിത സംസ്ഥാന സർക്കാറുകൾ അഴിമതിയിലും കള്ളപ്പണത്തിലും ഒരുപടി മുന്നോട്ടാണുതാനും. ഏറെ പ്രബുദ്ധമായ കേരളവും ഇതിനപവാദമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് പാലാരിവട്ടത്തെ പാലം അഴിമതി. മന്ത്രി സുധാകരെൻറ കണക്കുപ്രകാരം 62 കോടിയാണ് 2016ൽ തുറന്നുകൊടുത്ത മേൽപാലത്തിന് പൊതുഖജനാവിൽനിന്ന് ചെലവായത്. മൂന്നുവർഷം തികയുന്നതിനുമുമ്പ് അത് ഉപയോഗശൂന്യമാവുകയും ഇനിയൊരു 20 കോടി കൂടി ജനങ്ങളുടെ നികുതിപ്പണം ചെലവിട്ടു മാത്രമേ പുനർനിർമാണം നടക്കൂ എന്ന സ്ഥിതി വരുകയും ചെയ്തിരിക്കെ ഇത്തരം വെട്ടിപ്പുകൾക്കും ക്രമക്കേടുകൾക്കും ഉത്തരവാദികളെ കണ്ടെത്തി അർഹമായ ശിക്ഷനൽകാൻ സർക്കാറിന് സാധിച്ചെങ്കിലേ ഇതാവർത്തിക്കാതിരിക്കൂ. പാലം, പണമുണ്ടെങ്കിൽ പുതുക്കിപ്പണിയാം. അഴിമതിയിൽ മലീമസമായ ഭരണയന്ത്രമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.