ഇരുപത്തഞ്ച് വർഷങ്ങൾക്കു മുമ്പ് -1993 ജൂലൈ 29ന് രാത്രി- എടപ്പാളിലെ സ്വവസതിയിൽനിന്ന് ഒരുസംഘം കാപാലികർ ഖുർആൻ ക്ലാസിനെന്നു പറഞ്ഞ് ഇറക്കിക്കൊണ്ടുപോയി മൃഗീയമായി കൊലചെയ്ത് മൃതേദഹം ഒളിപ്പിക്കുകയോ കത്തിക്കുകയോ ചെയ്തുവെന്ന് കരുതപ്പെടുന്ന ചേകന്നൂരിലെ പി.കെ. മുഹമ്മദ് അബുൽ ഹസൻ മൗലവിയെന്ന മതപണ്ഡിതെൻറ കേസിൽ സി.ബി.െഎ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച ഒരേയൊരു പ്രതിയെയും കേരള ഹൈകോടതി കുറ്റമുക്തനാക്കിയതോടെ കേസന്വേഷിച്ച സി.ബി.െഎയുടെ ആർജവവും കാര്യശേഷിയും സത്യസന്ധതയുമാണ് ഗൗരവതരമായി ചോദ്യംചെയ്യപ്പെടുന്നത്. മൗലവി കൊലചെയ്യപ്പെട്ടുവോ എന്ന് തെളിയിക്കുന്നതിൽ പോലും അന്വേഷണ ഏജൻസി പരാജയപ്പെട്ടു എന്നാണ് േകാടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മൃതദേഹം ലഭിച്ചില്ലെങ്കിലും ശക്തമായ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെങ്കിൽ ആൾ മരിച്ചെന്ന് ഉറപ്പിക്കാമെന്ന സുപ്രീംകോടതി വിധി ഒാർമിപ്പിക്കെ ഇൗ കേസിൽ അത്തരമൊരു തെളിവുപോലും ഇല്ലെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നു. തുടക്കത്തിൽ അേന്വഷണം നടത്തിയ പൊലീസും ക്രൈംബ്രാഞ്ചും കേസിന് തുമ്പുണ്ടാക്കുന്നതിൽ പരാജയമാണെന്ന് മുറവിളികളുയർന്നിരുന്നു.
അന്വേഷണം സി.ബി.െഎയെ ഏൽപിക്കണമെന്ന ആവശ്യത്തിന്മേൽ മുതിർന്ന സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവി നിരാഹാര സത്യഗ്രഹത്തിനുപോലും മുതിർന്നിരുന്നു. പിന്നീടാണ് 1996 ആഗസ്റ്റ് രണ്ടിന് കേസ് സി.ബി.െഎ ഏറ്റെടുക്കണമെന്ന് ഹൈകോടതി വിധിച്ചതും തുടർന്ന് സി.ബി.െഎ സംഘം ഏറ്റെടുക്കുന്നതും. പക്ഷേ, ജാഗ്രതയോടെയും കുറ്റമറ്റരീതിയിലും അന്വേഷണം നടത്താൻ സി.ബി.െഎക്ക് സാധിച്ചില്ല അഥവാ തടസ്സങ്ങൾ നേരിട്ടു എന്ന് 2010 സെപ്റ്റംബർ 29ന് എറണാകുളം സി.ബി.െഎ കോടതി പുറപ്പെടുവിച്ച വിധിയിൽനിന്നുതന്നെ വ്യക്തമായിരുന്നു. കാരണം, പ്രതികളാക്കപ്പെട്ട ഒമ്പതിൽ എട്ടുപേരെയും വെറുതെ വിടുകയും ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ഒരു വി.വി. ഹംസയെ മാത്രം ശിക്ഷിക്കുകയുമായിരുന്നു കോടതി. ഇതിന്മേൽ സമർപ്പിക്കപ്പെട്ട അപ്പീലുകളിൽ വിധിപറയവെ ൈഹകോടതി ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമാണ്. ഒരാൾ മാത്രം ഗൂഢാലോചന നടത്തി എന്ന് എങ്ങനെ വാദിക്കാനാവും എന്നതാണത്. അന്വേഷണത്തിെൻറ ചില ഘട്ടങ്ങളിലെ സി.ബി.െഎ ഉദ്യോഗസ്ഥരുടെ പ്രവൃത്തികൾ സംശയാസ്പദമാണെന്ന് ഹൈകോടതിതന്നെ ചൂണ്ടിക്കാട്ടുന്നതിൽനിന്ന് കാര്യത്തിെൻറ കിടപ്പിനെക്കുറിച്ച സൂചനകൾ ലഭിക്കുന്നു. അന്വേഷണം ശരിയായ വഴിക്ക് നീങ്ങുേമ്പാൾ സി.ബി.െഎ ഉദ്യോഗസ്ഥരെ മാറ്റിയതും പിന്നീട് തെളിവുകൾ അപ്രത്യക്ഷമായതും വിവാദങ്ങൾക്കിടയാക്കിയത് ഇവിടെ ഒാർക്കാവുന്നതാണ്.
മൗലവി ചേകന്നൂർ മുസ്ലിം സമുദായത്തിലെ മുഴുവൻ മതസംഘടനകളെയും അതിരൂക്ഷമായി എതിർക്കുകയും വെല്ലുവിളിക്കുകയും ചെയ്ത, ഒരു ഘട്ടത്തിൽ ‘ഇസ്ലാം ആൻഡ് മോഡേൺ ഏജ് സൊസൈറ്റി’ എന്ന വിവാദ സംഘടനക്ക് നേതൃത്വം നൽകിയ പണ്ഡിതനാണ്. ആശയപരമായി അദ്ദേഹത്തിന് ധാരാളം ശത്രുക്കളുണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിെൻറ ചിന്തകളെയും വാദഗതികളെയും ബുദ്ധിപരമായും ആശയസംവാദങ്ങളിലൂടെയും നേരിടുകയെന്ന ജനാധിപത്യപരമായ മാർഗമാണ് പുരോഗമന പ്രസ്ഥാനങ്ങൾ സാമാന്യമായി സ്വീകരിച്ചത്. ഇതിന്നപവാദമായി പ്രതിയോഗികളെ ശാരീരികമായി നേരിടുക എന്ന തീവ്ര സമീപനം സ്വീകരിച്ച കടുത്ത യാഥാസ്ഥിതികരായ ഒരു വിഭാഗവും സജീവമായിരുന്നു. അവർക്ക് സമ്പത്തും സ്വാധീനവുമുള്ള ചില ഉന്നതരുടെ പിന്തുണയും ലഭിച്ചിരുന്നു. മൗലവിയുടെ തിേരാധാനം സംഭവിച്ച് ഏറെക്കഴിയും മുേമ്പ അവരിലേക്കാണ് വിരൽ ചൂണ്ടപ്പെട്ടതും. സി.ബി.െഎ അന്വേഷണം ഏറ്റെടുത്തശേഷം അവരിൽ പ്രമുഖനെ ചോദ്യം ചെയ്യാൻ വിളിച്ചത് വാർത്തയാവുകയും ചെയ്തിരുന്നു. അതുവരെ മൗലവി ചേകന്നൂരിെൻറ തിരോധാന സംഭവത്തിൽ പ്രതിഷേധിച്ച് രംഗത്തിറങ്ങിയവരുടെ മുൻപന്തിയിൽ ബി.ജെ.പി ഉണ്ടായിരുന്ന കാര്യവും മറന്നുകൂടാ.
ഒന്നാം എൻ.ഡി.എ ഭരണകാലത്ത് സി.ബി.െഎ അന്വേഷണം പൊടുന്നനെ തണുത്തതും അന്വേഷണാവശ്യത്തിൽനിന്ന് ബി.ജെ.പി പിന്മാറിയതും ഇപ്പോഴത്തെ ഹൈകോടതി വിധിയിലെ പരാമർശങ്ങളും ചേർത്തുവായിച്ചാൽ ജനങ്ങളുടെ സംശയങ്ങൾ ദൃഢീകരിക്കുകയാണ് ചെയ്യുക. രാജ്യത്തെ ഏറ്റവും കുറ്റമറ്റതും കാര്യക്ഷമവുമായ അന്വേഷണ ഏജൻസി പ്രധാനമന്ത്രിയുടെ ഒാഫിസിനാൽ നിയന്ത്രിക്കപ്പെടുന്ന സി.ബി.െഎ ആണെന്ന ധാരണ നിലനിൽക്കെ, ചേകന്നൂർ തിരോധാനമടക്കമുള്ള പ്രമാദമായ കേസുകളിൽ മുഴുവൻ പ്രതികളും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടയക്കപ്പെടുന്നത് അങ്ങേയറ്റം ദുഃഖകരവും നിരാശാജനകവുമാണ്. ബാഹ്യസമ്മർദങ്ങൾക്കും ദുഃസ്വാധീനങ്ങൾക്കും വഴങ്ങാതെ സ്വതന്ത്രമായും നിർഭയമായും ജോലിചെയ്യാനുള്ള അന്തരീക്ഷമല്ല സി.ബി.െഎക്കുള്ളതെന്ന് വിശ്വസിക്കേണ്ടിവരുന്നു. ഹൈകോടതി വിധിക്കെതിരെ പുനരന്വേഷണാവശ്യം ഉയർന്നാലും തൽസ്ഥിതി തുടരുന്നിടത്തോളം കാലം എന്തു മാറ്റമാണുണ്ടാവുക?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.