ഒരാണ്ട് കൂടുേമ്പാൾ ഒരു പുലരിക്ക് മാത്രം എന്തോ ഒരു പ്രത്യേകത. ഒരു വിശേഷപ്രസാദം. ആയിരമാണ്ടുകളായി നാം ഇൗ പുലർച്ചയെ കണ്ണുതുറന്ന് കണ്ടാനന്ദിച്ചുപോരുന്നു. മണ്ണിെൻറ മനോജ്ഞവിഭവങ്ങളൊരുക്കിവെച്ച് നമ്മുടെ സൂര്യനെ വിളിച്ചുണർത്താൻ നാം ഉറങ്ങിയുണരുന്നു. അഥവാ എല്ലാവരെയുമുണർത്തുന്ന സൂര്യനൊപ്പം എല്ലാം സമമായും ഭദ്രമായും കാണാൻ വേണ്ടി നാമും നമ്മുടെ അന്ധമിഴികൾ തുറന്നു. വേനൽ കടഞ്ഞ് കനകം കുലച്ച കൊന്നപ്പൂവ്, നാട്ടുവയൽ വിയർത്തുവിളയിച്ച കണിവെള്ളരിയും പഴനെല്ലും. വേനൽക്കുളിരായി വന്ന മാങ്കുലയും ചക്കയും. നാട്ടുതറി നെയ്തുതന്ന മുണ്ട്. നാട്ടുമൊഴിയുരുവിടുന്ന ഗ്രന്ഥം. തേങ്ങാമുറിയിൽ കിഴിവെച്ച് തെളിച്ച ദീപം. ആറന്മുളയിലെ വാൽക്കണ്ണാടി, അല്ലെങ്കിൽ മറ്റൊരു കണ്ണാടി, ഇത്തിരിപ്പൊന്ന്. ജീവിതത്തിെൻറ ഒാട്ടുരുളിയിൽ മലയാളി ഒരുക്കുന്ന വിഷുക്കണി. ഉരുളി ഒാടല്ലെങ്കിലും കണിയിൽ പൊന്നില്ലെങ്കിലും നമ്മൾ കണികണ്ടിരുന്നു.
മറ്റെങ്ങാനുമുണ്ടോ ഇങ്ങനെയൊരു കണിയൊരുക്കലും കണിയും, ഇന്ത്യയിലല്ലാതെ? മലയാളി നാട്ടിന് വിഷുക്കണി ഒരുവർഷത്തിെൻറ പ്രസാദക്കണിയാണ്. ഒാട്ടുരുളിയിലെ വാൽക്കണ്ണാടിയിലൂടെ കണിവേളയിൽ നാം കണികണ്ടത് നമ്മുടെ സ്വാർഥരൂപം മാത്രമായിരുന്നോ? പുടവയും പുസ്തകവും പൊന്നും മഷിച്ചെപ്പും താലത്തിലൊരുക്കിയത് നമുക്ക് മാത്രം വേണ്ടി എന്ന ചിന്തയോടെയായിരുന്നോ? മേടയിലും കുടിലിലും കണിയൊരുക്കം ഒന്നുപോലെയായിരുന്നില്ലെങ്കിലും കണികാണലിെൻറ അകമൊഴി ഒന്നുമാത്രമായിരുന്നില്ലേ? ‘എല്ലാവർക്കും നല്ലതുവരണം’ തന്നിലേക്ക് മാത്രം കണ്ണൊതുക്കാനല്ല, ഉദ്ബുദ്ധതയിലേക്ക് മിഴി തുറക്കാനാണ് നമ്മുടെ വിഷു ലോകത്തെ പ്രേരിപ്പിച്ചത്. അതുകൊണ്ടാവാം വിഷുനാളിലെ കൈനീട്ടം അന്നദാനത്തിെൻറ പ്രതീകമായി ആവിഷ്കരിക്കപ്പെട്ടത്. ഇന്ന് കൈനീട്ടി നൽകുന്നതിനെക്കാൾ കൈനേട്ടമെണ്ണുന്നതിനാണല്ലോ ആവേശം. കൊടുക്കലിൽനിന്ന് എടുക്കലിലേക്കും തട്ടിപ്പറിക്കലിലേക്കും പരിവർത്തനപ്പെട്ടുപോയ നവകാല ജനക്കൂട്ടത്തിന് കൈനീട്ടം വെറും ചടങ്ങായിരിക്കും.
മലയാളനാടിന് മേടം ഒന്നാണ് വിഷു. സൂര്യൻ മേടം രാശിയിലേക്ക്, ഉച്ചരാശിയിലേക്ക് സംക്രമിക്കുന്ന ദിനം. രാവും പകലും സമമായിവരുന്ന ദിനം. ഇന്ന് അത് ഏപ്രിൽ പതിനാലോ പതിനഞ്ചോ എന്ന വികൽപത്തിൽ നാമെത്തിച്ചേർന്നത് സ്വന്തം ഒാർമക്കലണ്ടർ നാം തന്നെ കളഞ്ഞുകുളിച്ചതിനാലാണ്. സമദിനരാത്രത്തിെൻറ നാൾ രണ്ടായിരം വർഷത്തിലധികം മുമ്പ് ഉറച്ച ഇൗ നാൾ അൽപം പിറകോട്ട് മാറിയെങ്കിലും ഇപ്പോൾ ഉച്ചരാശിയിലേക്കുള്ള സൂര്യസംക്രമത്തിെൻറ നാൾതന്നെ നമുക്ക് വിഷു. പ്രപഞ്ചചക്രത്തിെൻറ സ്ഥലകാലതാളം സമീകരിക്കപ്പെടുന്ന ഒരു സമയബിന്ദു. കർമങ്ങളും മനസ്സുകളും എല്ലാവർക്കും നല്ലതായിവരണമെന്ന പ്രത്യാശയുടെ പാഠം അന്ന് തുടങ്ങുന്നു. കണ്ടതും കാണാത്തതുമായ എല്ലാം രണ്ടുകാലുള്ളതും നാലുകാലുള്ളതും ഇഴയുന്നതും പാറുന്നതുമായ എല്ലാം സ്വസ്ഥമായിരിക്കണമേ എന്ന ഉദാരസങ്കൽപത്തോടെ. ഇതാണ് വിശ്വദർശനം.
കാർഷികോത്സവമാണ് വിഷു എന്ന് കുട്ടികളെ നാം വൃഥാ പഠിപ്പിച്ചുപോരുന്നു. ഭൗതികതയിൽ മാത്രമൂന്നിയുള്ള ഇൗ പാഠം വളർന്നുവളർന്ന് ഒാരോ വ്യക്തിയിലും അവനവെൻറ ഭൗതികലാഭം മാത്രം പ്രധാനമെെന്നാരു സ്വാർഥതാകേന്ദ്രം ഉണ്ടാക്കിക്കളയും. വിഭാഗീയതയുണ്ടാക്കിക്കളയും. കൃഷി അസ്തമിക്കുന്നു. കച്ചവടമാണിപ്പോൾ കൊഴുക്കുന്നത്. കച്ചവടത്തിെൻറ ഉത്സവമാണ് വിഷു എന്നൊരു നവീനപാഠം, കൃഷിയില്ലാത്ത നാട്ടിൽ ഇനി വന്നുകൂടായ്കയില്ല. ഇന്ന് ആകെ വിഷമാണ് അന്നം. വിഷദ്രാവകം, വിഷവായു, വിഷവാക്കുകൾ. അതുകൊണ്ട് നാളെ വിഷോത്സവം എന്നും ഇതിനെ പേരുമാറ്റിയിേട്ടക്കാം.
കണിയൊരുക്കുേമ്പാൾ ഭൗതികസമ്പത്തുകൾക്കുമേലെ വെക്കുന്നത് ഗ്രന്ഥത്തെയാണ്. അക്ഷരത്തെ വണങ്ങുന്നതാണ് ഭൗതികസമ്പത്ത് എന്നൊരു പാഠം. അക്ഷരം തോൽക്കുകയും അക്കങ്ങൾ ജയിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇത് രുചിക്കുമോ എന്തോ. അക്ഷരവും ഇന്ന് അക്കത്തിന് വേണ്ടി മാത്രമാണല്ലോ. എല്ലാ നല്ല ദർശനങ്ങളെയും അവരവരുടെ ആവശ്യത്തിനുവേണ്ടി വികൃതമാക്കുകയും ദുർവിനിയോഗം ചെയ്യുകയും ദുഷിപ്പിച്ച് വശത്താക്കുകയും ചെയ്യുന്ന ശീലമാണിന്ന് മഹാവിദ്യ. അങ്ങനെ വിഷുവും വെറുമൊരാഘോഷം. പരസ്യം, കച്ചവടം, പ്രചാരം ഇവക്കുള്ള ഒരായുധം.
സത്യത്തിെൻറ കണ്ണുകൾക്ക് സൂര്യനിലെ സമദർശനം കാണാനാവും. സമത്വത്തിെൻറ വിഷുരശ്മികൾ നമ്മുടെ അന്ധത ഇല്ലാതാക്കുമാറാകണം. മനുഷ്യനും സസ്യജന്തുജാലങ്ങളും എല്ലാം മിത്രങ്ങളെന്ന കാഴ്ച ലഭിക്കുമാറാകണം. അന്യെൻറ അന്നവും കിടപ്പാടവും മോഷ്ടിക്കാതിരിക്കാനുള്ള ആർജവവും നേരുമെങ്കിലും നമുക്ക് നൽകുമാറാകണം. എല്ലാവർക്കും സൗഭാഗ്യത്തിെൻറ, സ്വസ്ഥതയുടെ സമൃദ്ധി ഉണ്ടാകുമാറാകണം!
എല്ലാ ദിനരാത്രവും സമമായ് വരും
അല്ലുകൾ ചിത്തിരപൂർണിമയായ് വരും
ഭൂതതമസ്സു കടഞ്ഞുകടഞ്ഞെഴു-
മാദിത്യകുംഭമമൃതവുമായ് വരും
അന്നുതൊേട്ടതു നക്ഷത്രത്തിനും സുഖ
സൗഭാഗ്യ സമ്പൽസമൃദ്ധിയുണ്ടായ് വരും !
നല്ലതെല്ലാം എല്ലാവർക്കും എപ്പോഴുമുണ്ടാ
കാൻ നാം തന്നെ മറ്റുള്ളവർക്ക് വിഷുക്ക
ണിയായിത്തീരുമാറാകെട്ട !
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.