ആദ്യം ഒരു നേരത്തെ ഭക്ഷണം കിട്ടാതെ പോകുന്നു. രണ്ടാംഘട്ടമായി, ഭക്ഷണം കിട്ടാതെ ഏറെ നേരം വിശന്നിരിക്കുന്ന അവസ്ഥ വരുമ്പോൾ, ശരീരം ശേഖരിച്ചുവെച്ച കൊഴുപ്പ് ഊർജമായി ശരീരത്തെ നിലനിർത്തുന്നു. മാരകമായ മൂന്നാംഘട്ടം: ശേഖരിച്ച മുഴുവൻ കൊഴുപ്പും ഇങ്ങനെ ഉപയോഗിച്ചു തീരുന്നതോടെ ശരീരം എല്ലുകളിൽനിന്നും പേശികളിൽനിന്നും ഊർജം വലിച്ചെടുത്ത് അതിജീവിക്കാൻ ശ്രമിക്കുന്നു. അങ്ങനെ പതിയെ ശരീരം മന്ദഗതിയിലായി രക്തസമ്മർദവും മിടിപ്പും കുറഞ്ഞ് ഗുരുതരാവസ്ഥയിലാകുന്നു. അപ്പോഴേക്കും എന്തെങ്കിലും അണുബാധ കാരണം മരണമെത്തും. ഇല്ലെങ്കിൽ ഹൃദയം നിലക്കും.
സർവനാശം വിതക്കുന്ന ഗസ്സയുദ്ധം കുറേയേറെ കമ്പനികൾക്ക് കൊയ്ത്തുകാലമാണ്. ലോക പ്രശസ്ത വാഹന നിർമാതാക്കളായ ഫോഡും ടൊയോട്ടയും ജനറൽ മോട്ടോഴ്സുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.
വിർജീനിയയിലെ ഈ സൈനിക ഡ്രോൺ ഉൽപാദകരിൽനിന്ന് 200 സ്വിച്ച് ബ്ലേഡ് 600 കമികേസ് ഡ്രോൺ വിമാനങ്ങളാണ് ഇസ്രായേൽ ഓർഡർ ചെയ്തത്.
അജിലൈറ്റ് തയാറാക്കിയ സൈനിക വസ്ത്രങ്ങളാണ് ഐ.ഡി.എഫ് ഭടന്മാരുടെ വേഷം.
ഗസ്സയിൽ മുഖ്യമായി ഉപയോഗിക്കുന്നത് എ.എം ജനറൽ കമ്പനി നിർമിച്ച ഹംവീകളാണ്.
ഈ ലണ്ടൻ കമ്പനിയുടെ ഷെല്ലുകളാണ് ഗസ്സയിൽ വിതറിയത്. നിരോധിത വൈറ്റ് ഫോസ്ഫറസ് ബോംബുകളും ഇതിൽ ഉൾപ്പെടുന്നു.
ഗസ്സയിൽ നാശം വിതക്കുന്ന F-15 പോർ വിമാനങ്ങളുടെയും അപാച്ചെ AH-64 ഹെലികോപ്റ്ററുകളുടെയും ഉൽപാദകർ.
ഫലസ്തീനി വീടുകളും നിർമിതികളും തകർക്കാൻ പതിറ്റാണ്ടുകളായി കവചിത ബുൾഡോസർ നൽകുന്ന കമ്പനി.
(അവലംബം: അമേരിക്കൻ ഫ്രണ്ട്സ് സർവിസ് കമ്മിറ്റി)
ഏറെ ക്രൂരമായ പതിയെയുള്ള മരണമാണ് പട്ടിണിമരണം. പതിയെ മരണത്തിലേക്ക് തള്ളിവിടുന്ന പട്ടിണിമരണവും ഗസ്സക്കുമേൽ പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് ഇസ്രായേൽ. 17 വർഷമായി തുടരുന്ന ഉപരോധം മൂലം പോഷകാഹാരക്കുറവ് സംഭവിച്ച് ഗസ്സയിലെ കുഞ്ഞുങ്ങൾ ആരോഗ്യപ്രശ്നങ്ങളുമായി ജീവിക്കുന്നതിനിടയിലാണ്, ഇപ്പോൾ പട്ടിണിക്കിടൽ സജീവ ആയുധമാക്കി ഇസ്രായേൽ മാറ്റിയത്. മുമ്പ് ദിവസവും 500 ട്രക്ക് ഭക്ഷ്യവസ്തുക്കൾ എത്തിയിരുന്നിടത്ത് ഒരു ട്രക്കു പോലും വരാത്ത രീതിയിൽ ഉപരോധിച്ചാണ് ഗസ്സയെ പട്ടിണിമരണത്തിലേക്ക് തള്ളിവിടുന്നത്.
സുഡാനിലെപ്പോലെ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ട് ഗസ്സ ജനതയും മരിച്ചുവീഴുകയാണ്. ഗസ്സയിൽ പട്ടിണിമൂലം മരിച്ച 27 പേരിൽ 23ഉം കുട്ടികളാണ്. 50,000 കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നു.
69 ശതമാനം ആയുധങ്ങൾ യു.എസ് വകയാണെന്ന് സ്റ്റോക്ഹോം ഇന്റർനാഷനൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വിശദമാക്കുന്നു. ഗസ്സ യുദ്ധശേഷം നടന്ന ആയുധ ഇടപാടുകളിൽ രണ്ടെണ്ണം മാത്രമാണ് അമേരിക്ക പരസ്യപ്പെടുത്തിയത്. എന്നാൽ, നൂറിലേറെ ഇടപാടുകൾ ഇതിനകം നടന്നിട്ടുണ്ടെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
- യു.എസ് സൈനിക സഹായം 3.8 ബില്യൺ: അത്യന്താധുനികമായ 75 എഫ്-35 പോർവിമാനങ്ങൾ ഇസ്രായേൽ ആവശ്യപ്പെട്ടു. ഇതിൽ 30 എണ്ണം നൽകി.
- ടാങ്കുകളിലുപയോഗിക്കാൻ 106 ദശലക്ഷം ഡോളറിന്റെ 14,000 റൗണ്ട് വെടിക്കോപ്പുകളും 147 ദശലക്ഷം ഡോളറിന്റെ ഷെല്ലുകളും.
കഴിഞ്ഞ വർഷം നവംബർ വരെ ജർമനി നൽകിയത് 326 ദശലക്ഷം ഡോളറിന്റെ സാമഗ്രികളാണ്. 2022നെ അപേക്ഷിച്ച് പതിൻമടങ്ങ് വർധന! വ്യോമതല പ്രതിരോധ ഉപകരണങ്ങൾ, വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവയാണ് ഇതിലേറെയും.
കഴിഞ്ഞ വർഷം 14.8 ദശലക്ഷം ഡോളറിന്റെ ഹെലികോപ്റ്ററുകളും നാവിക സേനക്കാവശ്യമായ ആയുധങ്ങളുമാണ് അവർ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.