യൂസഫ് ഹാജി

`യൂസുപ്പിെൻറ പീടികയിൽ മാത്രമേ പൊട്രോമാക്സ് വിളക്കുള്ളൂ...' കുടല്ലൂരിെൻറ കഥകൾക്ക് സാക്ഷി പറയാൻ ഇനി യൂസഫ് ഹാജിയില്ല

പാലക്കാട്: `യൂസുപ്പിെൻറ പീടികയിൽ മാത്രമേ പൊട്രോമാക്സ് വിളക്കുള്ളൂ. അതാണ് ഗ്രാമത്തിലെ ഏറ്റവും വലിയ പീടിക. അവിടെ മാത്രമേ വിഷുവടുത്താൽ പടക്കം വില്പനയ്ക്ക് വെയ്ക്കാറുള്ളൂ...' എം.ടി. വാസുദേവൻ നായരുടെ ‘നാലുകെട്ട്’ നോവലിൽ ജന്മനാടായ കൂടല്ലൂരിനെക്കുറിച്ച് വിവരിക്കുമ്പോൾ, യൂസഫ് ഹാജിയെക്കുറിച്ച് എഴുതിയതിങ്ങനെയായിരുന്നു. എം.ടി.യുടെ നാടും കഥാപാത്രങ്ങളും തേടി ഇപ്പോഴും പലരും കൂടല്ലൂരിലെത്താറുണ്ട്. അവരോടൊക്കെ ഏറെ ആവേശേത്താടെ യൂസഫ് കൂടല്ലൂരിെൻറ ഇന്നലെകൾ പറഞ്ഞു. ഇനി ഓർമ്മകളുടെ കെട്ടഴിക്കാൻ യൂസഫ് ഇല്ല.

നാലുകെട്ടിെൻറ ആദ്യാധ്യായത്തിൽ തന്നെ യൂസഫ് മുതലാളിയും പീടികയും ഇടം പിടിച്ചിട്ടുണ്ട്. എം.ടി.ക്ക്‌ ‘യൂസപ്പിക്ക’യാണ്, കൂടല്ലൂരിെൻറ യൂസഫ് ഹാജി. യൂസപ്പിക്കക്ക് പ്രിയപ്പെട്ട വാസുവും.

എം.ടി. വാസുദേവൻ നായരുടെ ‘നാലുകെട്ട്’ നോവലിലെ ജീവിച്ചിരുന്ന കഥാപാത്രമായ കൂടല്ലൂർ പുളിക്കൽ യൂസഫ് ഹാജി വിടവാങ്ങി. വെള്ളിയാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ ചാലിപ്പറമ്പിൽ ഫാത്തിമ. മക്കൾ: അബ്ദുൽ ജബ്ബാർ, ഷൗഖത്തലി, അബ്ദുൽ ജമാൽ (റംല സ്റ്റോഴ്സ്, കൂടല്ലൂർ) അബ്ദുന്നാസർ, പരേതനായ കുഞ്ഞീതുട്ടി, അബ്ദുൽ ജലീൽ, സുബൈദ, ഹഫ്സ, റംല. മരുമക്കൾ: ജമീല, സുബൈദ, ഖൈറുന്നിസ, ഷമീറ, സുഹ്റ, ഷരീന, എം.വി. കുഞ്ഞുമുഹമ്മദ് (കൂട്ടക്കടവ് മഹല്ല് പ്രസിഡൻറ്), നാലകത്ത് അലി (കോക്കൂർ), ജലീൽ പൊന്നേരി (എം.ഡി. പൊന്നേരി ഗ്രൂപ്പ് യു.എ.ഇ.). 

Tags:    
News Summary - Yusuf Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT