മാനന്തവാടി: ഗർഭസ്ഥശിശുവും മാതാവും ചികിത്സയിലിരിക്കെ മരിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെയും മേരിയുടെയും മകൾ റിനി (35) ആണ് മരിച്ചത്. വിവാഹ മോചന കേസിലുള്ള യുവതി അഞ്ചുമാസം ഗർഭിണിയായിരുന്നു.
ശക്തമായ പനിയും ഛർദിയുമായി ഈമാസം 18ന് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 19ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെയാണ് ഗർഭസ്ഥ ശിശു മരിക്കുന്നത്. പിന്നാലെ മാതാവും മരിച്ചു.
മരണത്തിൽ ദുരൂഹത ആരോപിച്ചതോടെ മാനന്തവാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.