ചാലിയാറിൽ കാണാതായ യുവാവി‍െൻറ മൃതദേഹം കണ്ടെത്തി

പന്തീരാങ്കാവ്: തിങ്കളാഴ്ച രാത്രി ചാലിയാറിൽ കാണാതായ യുവാവി‍െൻറ മൃതദേഹം ചെവ്വാഴ്ച അറപ്പുഴ പാലത്തിന് സമീപത്തു നിന്ന് കണ്ടെടുത്തു. വേങ്ങേരി മിൻസിൽ നാസിറുദ്ദീ‍െൻറ മകൻ നിഹാലിനെ (26) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ചേവായൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച സ്കൂട്ടറിൽ രാമനാട്ടുകര ഭാഗത്തേക്ക് പോയതായി കാമറയിൽ കണ്ടതിനാൽ ഈ ഭാഗത്ത് വ്യാപകമായി തിരച്ചിൽ നടത്തി. ഇതിനിടെയാണ് അറപ്പുഴ പാലത്തിന് സമീപം നിഹാലി‍െൻറ സ്കൂട്ടർ കണ്ടെത്തിയത്. തുടർന്ന് ചൊവ്വാഴ്ച ഫയർഫോഴ്സും സിവിൽ ഡിഫൻസ് ടീമും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെടുത്തത്. ഖബറടക്കം ബുധനാഴ്ച കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മാതാവ്: ഷാഹിദ. സഹോദരി: നിലോഫർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.