മാനന്തവാടി: ഒണ്ടയങ്ങാടി മുദ്രമൂലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാവുമൂല ആദിവാസി കോളനിയിലെ മാരെൻറ മകൻ അപ്പുക്കുട്ടൻ (38) ആണ് മരിച്ചത്. മാനസികാസ്വാസ്ഥ്യം ഉള്ള വ്യക്തിയായിരുന്നു അപ്പുക്കുട്ടനെന്ന് ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് വിറക് ശേഖരിക്കാൻ പോയ അപ്പുക്കുട്ടനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം വെള്ളിയാഴ്ച കുളത്തിൽ കണ്ടെത്തുകയായിരുന്നു. സഹോദരങ്ങൾ: ദാസപ്പൻ, ചന്ദ്രിക, ചന്ദ്രൻ. മാനന്തവാടി െപാലീസ് സ്ഥലത്തെത്തി മൃതദേഹം വയനാട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.