മലപ്പുറം: പ്രമുഖ ഹോമിയോ ചികിത്സകനും ആദ്യകാല ഫുട്ബാൾ സംഘാടകനുമായ മലപ്പുറം വലിയങ്ങാടിയിലെ തോരപ്പ മുഹമ്മദ് എന്ന ബാപ്പു (88) നിര്യാതനായി. മലപ്പുറം സോക്കർ ക്ലബ് സ്ഥാപകനും ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രഥമ സെക്രട്ടറിയുമായിരുന്നു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയവെ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മൃതദേഹം വലിയങ്ങാടി വലിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
1960 മുതൽ കോട്ടപ്പടിയിൽ ഹോമിയോ ക്ലിനിക് നടത്തിവന്ന ബാപ്പുവിെൻറ ചികിത്സ നാട്ടിലും മറുനാട്ടിലും പ്രശസ്തി നേടിയിരുന്നു. ജില്ല ഫുട്ബാൾ അസോസിയേഷെൻറയും സോക്കർ ക്ലബിെൻറയും സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ ഫുട്ബാൾ ടൂർണമെൻറുകളുടെ സംഘാടന നേതൃത്വം വഹിച്ചു. 2001ൽ ഫുട്ബാൾ സംഘാടകനെന്ന നിലയിൽ ഫിഫയുടെ അംഗീകാരവും ലഭിച്ചു. പ്രമുഖ ഫുട്ബാൾ സംഘാടകനും മലപ്പുറം സൂപ്പർ സ്റ്റുഡിയോ സ്ഥാപകനുമായ സൂപ്പർ അഷ്റഫ് ബാവ, മകളുടെ ഭർത്താവാണ്. ഭാര്യ: ഫാത്തിമ. മക്കൾ: തസീഫ്, ആസിയ, ജാസ്മിൻ. മറ്റ് മരുമക്കൾ: സുനീറ വലിയാട്, പരേതനായ മൂസ പുല്ലാര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.