പുലാമന്തോൾ: കുരുവമ്പലത്തും പരിസര പ്രദേശങ്ങളിലും സുപരിചിതനായിരുന്ന പരമേശ്വരൻ (പരമൻ -65) ഓർമയായി. ദീർഘനാളുകളായി കുരുവമ്പലത്തെ കടത്തിണ്ണകളും ബസ് സ്റ്റോപ്പുകളുമായിരുന്നു വാസകേന്ദ്രം.
ഇതിനിടെ രോഗബാധിതനായി അവശനിലയിലായതോടെ കൊളത്തൂർ എസ്.െഎ റജിമോൻ ജോസഫ് പൊലീസുകാരുമായെത്തി നാട്ടുകാരുടെ സഹായത്തോടെ പരമനെ കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രങ്ങളണിയിച്ച് ആംബുലൻസ് വരുത്തി പെരിന്തൽമണ്ണ ഗവ. ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലായിരിക്കെയാണ് ഉറ്റവരില്ലാത്ത പരമൻ മരണത്തിന് കീഴടങ്ങിയത്. ചെറുപ്പം മുതലേ അരോഗദൃഢഗാത്രനായിരുന്ന പരമൻ എത്ര കടുത്ത ജോലിയും ചെയ്യാൻ തയാറായി നാട്ടുകാർക്ക് വേണ്ടപ്പെട്ടവനായിരുന്നു.
പാഴ്വസ്തുക്കൾ പെറുക്കി വിറ്റായിരുന്നു പിന്നീട് ആഹാരത്തിന് വക കണ്ടെത്തിയിരുന്നത്. ആരോഗ്യം അതിനും അനുവദിക്കാതായതോടെയാണ് ജീവിതമാർഗം വഴിമുട്ടി നിത്യരോഗിയായി മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.