സോന

വിദ്യാർഥിനി മരിച്ച നിലയിൽ

ചെറുതോണി: മുരിക്കാശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂമാംകണ്ടം വെട്ടിമലയിൽ സന്തോഷിെൻറ മകൾ സോനയെയാണ് (14) ഞായറാഴ്ച ഉച്ചക്ക് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനാണ് സോനയെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവന്നത്.

വഴിമധ്യേ മരിച്ചതായാണ് സഹോദരൻ അറിയിച്ചത്. കഴുത്തിൽ പാടുണ്ടായിരുന്നതിനാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ മുരിക്കാശ്ശേരി പൊലീസിലറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മുരിക്കാശ്ശേരി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.

Tags:    
News Summary - The student was found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.