ചെന്നൈ: സേലത്ത് വാടക വീട്ടിൽ താമസിച്ചിരുന്ന ബംഗളൂരു സ്വദേശിനിയുടെ ജഡം ജീർണിച്ച നിലയിൽ സ്യൂട്ട്കെയ്സിൽ കണ്ടെത്തി. സേലം കുമാരസാമിെപട്ടിയിലെ ഷൺമുഖ അപ്പാർട്മെൻറിൽ താമസിച്ചിരുന്ന പ്രതാപിൻെറ ഭാര്യ തേജ്മണ്ഡൽ ആണ് (27) കൊല്ലപ്പെട്ടത്. പ്രതാപ് ചെന്നൈയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ്.
ഭാര്യ ഫോണെടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിനകത്ത് സൂക്ഷിച്ച സ്യൂട്ട്കെയ്സിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ ജഡം കണ്ടെത്തിയത്.
മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. അംഗപരിമിത കൂടിയായിരുന്ന േതജ് മണ്ഡൽ സേലം നഗരത്തിെൻറ വിവിധയിടങ്ങളിൽ ബ്യൂട്ടിപാർലറുകൾ നടത്തിയിരുന്നു.
ഇൗയിടെ മസാജ് കേന്ദ്രങ്ങളുടെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയതിന് സേലം സിറ്റി പൊലീസ് ഇവരുടെ പേരിൽ കേസെടുത്തതായും അറിയുന്നു.പ്രതികളെ പിടികൂടാൻ പ്രത്യേക പൊലീസ് ടീമിനെ നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.