കുന്നംകുളം അപകടത്തിൽ യാത്രക്കാരനെ ആദ്യം ഇടിച്ചത് പിക് അപ് വാൻ; പിന്നാലെ സ്വിഫ്റ്റ് ബസ്

തൃശൂര്‍: കുന്നംകുളത്ത് കാൽനട യാത്രികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയത് പിക് അപ് വാനാണെന്ന് വ്യക്തമാക്കി സി.സി.ടി.വി ദൃശ്യങ്ങൾ. പിക് അപ് വാനിടിച്ച് റോഡിൽ വീണുകിടന്നയാളുടെ കാലിലൂടെ പിന്നാലെയെത്തിയ കെ-സ്വിഫ്റ്റ് ബസ് കയറിപ്പോകുകയായിരുന്നു. അപകടമുണ്ടാക്കിയത് സ്വിഫ്റ്റ് ബസാണെന്ന തരത്തിലാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അപകടം സ്വിഫ്റ്റിന്റെ ഡ്രൈവര്‍ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു.

കുന്നംകുളം മലായ ജങ്ഷനു മുന്നിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് (55) മരിച്ചത്. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നുവെന്നാണു ദൃക്സാക്ഷികൾ പറഞ്ഞത്. കെ-സ്വിഫ്റ്റ് ബസ് ഇടിച്ചാണ് അപകടമെന്നായിരുന്നു ദൃക്സാക്ഷികൾ ആദ്യം കരുതിയത്. എന്നാൽ, പിക് അപ് വാനാണ് ഇടിച്ചതെന്ന് പിന്നീട് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വ്യക്തമാകുന്നത്.

പരിക്കേറ്റയാളെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. 

Tags:    
News Summary - kunnamkulam accident death updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.