‘‘നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. എങ്കിൽ ആകാശത്തുള്ളവൻ നിങ്ങളോടും കര ുണ കാണിക്കും എന്ന നബി വചനത്തെ ആസ്പദമാക്കി ജുമുഅ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുക യായിരുന്നു ഞാൻ. ആ സമയത്താണ് പള്ളിയിലേക്ക് വികാരി ഫാ.സനു പുതുശ്ശേരി കടന്നുവരുന് നത്. സന്തോഷം നിറഞ്ഞ ആ സന്ദർഭം ഇപ്പോഴും മനസ്സിലുണ്ട്. എന്തിനാണ് അച്ചൻ പള്ളിയിൽ എത്ത ിയത് എന്ന് ആരാഞ്ഞപ്പോൾ, പ്രളയകാലത്ത് നൽകിയ സഹായത്തിന് നന്ദി പ്രകടിപ്പിക്കാനാണ് എന്ന് പറഞ്ഞു. ഒരു വൈദികൻ നാം ചെയ്ത പ്രവർത്തനങ്ങൾക്ക് നന്ദിപറയാൻ എത്തിയ സന്ദർഭത്തിെൻറ പ്രാധാന്യം കണക്കിലെടുത്ത് പ്രസംഗം പെെട്ടന്നു തന്നെ ഞാൻ ചുരുക്കി. അദ്ദേഹത്തിെൻറ നല്ല പ്രവർത്തനങ്ങൾക്ക് ഹൃദയത്തിെൻറ ഭാഷയിൽ നന്ദി അറിയിച്ചു.
കേരളീയ സമൂഹം ഇത് സ്നേഹപൂർവം ഏറ്റെടുക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും സംഭവം വൈറൽ ആയി.അതിൽ ഏറെ സന്തോഷമുണ്ട്.വെച്ചൂർകാർ സഹായം ചെയ്തത് അവരുടെ സ്വന്തം വീടുകൾ എല്ലാം വെള്ളം കയറി നിൽക്കുമ്പോൽ ആയിരുന്നു. സ്വന്തത്തിനപ്പുറം മറ്റുള്ളവരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ അവർ മുന്നിട്ടിറങ്ങി.
കുടുംബാംഗങ്ങളെ ബന്ധുവീട്ടിലാക്കി പള്ളിയിലെത്തിയ െചറുപ്പക്കാർ സേവനത്തിന് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. സമൂഹം അവർക്ക് എല്ലാ പിന്തുണയും നൽകി. ഓരോ വീട്ടിലും ദുരിതാശ്വാസ ക്യാമ്പുകളിലും അടിയന്തര സഹായങ്ങൾ എത്തിച്ചു. ദുരിതാശ്വാസ പ്രവർത്തകർ ആരും എത്തിപ്പെടാത്തമേഖലകളിൽ ജാതിമത വർഗ വർണ വിവേചനമില്ലാതെ ചെയ്ത സഹായങ്ങളുടെ ഫലമായി അച്ചനെ പോലുള്ള ഒരു വ്യക്തി പള്ളിയിലെത്തിയത് സേവനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയായി കരുതുന്നു.
പ്രളയം കഴിഞ്ഞ് വരൾച്ച വന്നു. എല്ലാവരും പലതും മറന്നു. പേക്ഷ, ഇപ്പോഴും ഇവിത്തെ ചെറുപ്പക്കാർ പ്രളയം തന്ന പാഠങ്ങൾ മറന്നിട്ടില്ല എന്നത് സന്തോഷം നൽകുന്നു. സേവന പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ച് നിരാലംബർക്കും രോഗികൾക്കും കൂടുതൽ കൈത്താങ്ങാവാനുള്ള പരിശ്രമത്തിലാണ്. പ്രളയസമയത്ത് പരസ്പരം ഒത്തൊരുമയോടെയും സ്നേഹത്തോടെയും മറ്റൊരുവെൻറ വിഷമം തെൻറതുകൂടിയാണെന്ന് നാം തിരിച്ചറിഞ്ഞു. നന്മ നിറഞ്ഞ മനസ്സോടെ ഇവിടെ ജീവിച്ചാൽ ഭൂമിയിൽ ജീവിതം മനോഹരമായിത്തീരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.