കഴിഞ്ഞ വർഷത്തെ പ്രളയം കേരള സമൂഹം നേരിട്ട വലിയ പരീക്ഷണമായിരുന്നു.ദുരന്തം അതിരൂ ക്ഷമായി ബാധിച്ച തെക്കൻ ജില്ലകളിലെ പാണ്ടനാടും ആറാട്ടുപുഴയും സന്ദർശിച്ചപ്പോൾ മന സ് കുളിർക്കുന്ന കാഴ്ചകളാണ് ഞാനവിടെ കണ്ടത്. മലപ്പുറം ജില്ലയിലെ പുളിക്കൽ അങ്ങാടിയി ലെ ഒരു പറ്റം മുസ്ലിം ചെറുപ്പക്കാരുടെ രക്ഷാപ്രവർത്തനം.
പ്രതിസന്ധിയിൽ പകച്ചു നിൽ ക്കാതെ ദുരിത ബാധിതർക്ക് അവർ എല്ലാമെല്ലാം ആകുകയായിരുന്നു. വെള്ളവും ചളിയും കയറിയ പ ്രദേശത്തെ ക്രൈസ്തവ ദേവാലയവും ക്ഷേത്രവും അവർ തന്നെയായിരുന്ന വൃത്തിയാക്കിയത്. ആ പ്ര വൃത്തി എെൻറ മാത്രമല്ല നാട്ടുകാരുടെയും മനസ്സ് നിറച്ചു. അവർ നമസ്കാരം നിർവഹിച്ച ത് ൈക്രസ്തവദേവാലയത്തിലായിരുന്നു. തിരിച്ചു പോകുേമ്പാൾ നാട്ടുകാർക്കൊന്നും രക്ഷാപ്രവർത്തകരുടെ നല്ല മനസിന് നന്ദി പറയാൻ വാക്കുകൾ പോരായിരുന്നു.
മലപ്പുറം പുളിക്കൽ സ്വദേശിയായ സുഹൃത്ത് മുഹമ്മദ് അലിയുടെ ക്ഷണം സ്വീകരിച്ച് ഞാൻ പിന്നീട് പുളിക്കലിലെത്തി. അവിടെ എനിക്ക് ലഭിച്ച ഊഷ്മളമായ സീകരണം എന്റെ ജീവിതത്തിൽ ആദ്യത്തെ അനുഭവമാണ്.പാണക്കാട് തങ്ങളുടെ വീട്ടിൽ പോയതുംനേതാക്കളുമായി കുശല ന്വേഷണവും ചായ സൽക്കാരത്തിൽ പങ്കുകൊണ്ടതും മറക്കില്ല.അതൊരു വെള്ളിയാഴ്ചയായിരുന്നു.
േനരെ പുളിക്കൽ അങ്ങാടിയിലെ സലഫി ജുമാ മസ്ജിദിൽ എത്തുകയും അവരോടൊപ്പം ജുമുഅയിൽ നമസ്കാരത്തിൽ പെങ്കടുക്കയും ചെത്തു. ജീവിതത്തിൽ ആദ്യമായിട്ടാണ്ജുമുഅ പ്രസംഗം കേൾക്കുന്നതും നമസ്കാരത്തിൽ പെങ്കടുക്കുന്നതും.നമസ്കാര ശേഷം വിശ്വാസികളോട് സംസാരിച്ചു.ഉച്ചഭക്ഷണം പുളിക്കലിലെ മുസ്ലിം സഹോദരന്റെ വീട്ടിലാണ് ഒരുക്കിയിരുന്നത്.ആ നാടിെൻറയും നാട്ടുകാരുടെയും സ്നേഹം ആവോളം നുകർന്നാണ് ഞാൻ മടങ്ങിയത്.
1992-93 കാലഘട്ടത്തിൽ എന്റെ എം റ്റിഎച്ച് പഠന കാലത്താണ് ആദ്യമായി ഇഫ്താറിൽ പങ്കെടുക്കുന്നത്. ചെന്നൈയിൽ പഠിക്കുമ്പോൾ ഹോസ്റ്റലിന് സമീപത്തെ ഹോട്ടൽ ഹിറയിൽ ഒരുക്കുന്ന നോമ്പുതുറ ഇന്നും ഓർക്കുന്നു. അവിടത്തെ നോമ്പുതുറയിൽ രണ്ട് തവണ പങ്കെടുക്കാനായി. ഇതര മതസ്ഥരെ പങ്കെടുപ്പിക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം വർണ്ണനാതീതമാണ്. 1994-97 വർഷത്തിൽ കോട്ടയം സെമിനാരിയിലെ പഠനകാലത്തിനിടയിലും മുസ്ലിം സഹോദരങ്ങളുമായി ബന്ധവും സ്നേഹവും നിലനിർത്താനായി. നോമ്പുതുറകളിൽ അവരോടൊപ്പവും പങ്കുചേരാൻ ഭാഗ്യം ലഭിച്ചു.
ഹൈദരാബാദ് ഹെൻട്രി മാർട്ടിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് ചെയർമാൻ സ്ഥാനം വഹിക്കുേമ്പാഴും സൗഹൃദ ബന്ധങ്ങൾ ശക്തമായി തുടർന്നു. മലങ്കര ഓർത്തഡോക്സ് സഭ അഹമ്മദബാദ് ഭദ്രാസനാധിപൻ എന്ന ചുമതലയുള്ളതിനാൽ ഒമാനിൽ പോകാറുണ്ട്. അവിടത്തെ ഭരണാധികാരി സുൽത്താൻ ഖാബൂസുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നു.മുസ്ലിം രാജ്യമായ ഒമാനിൽ നാല് ക്രൈസ്തവ ദേവാലയങ്ങൾ ഒരുക്കുന്നതിനുള്ള സൗകര്യം ചെയ്തു തന്നത് നന്ദി പൂർവം ഓർക്കുന്നു. എല്ലാ മതങ്ങളെയും സ്നേഹിക്കണമെന്ന പിതാവിന്റെ വാക്കുകളാണ് എെൻറ ജീവിതവിജയം. പല മേഖലകളിലും സൗഹൃദം ഊട്ടിയുറപ്പിക്കാൻ ആ ഉപദേശം സഹായകരമായി.
തയാറാക്കിയത്: ഡെന്നി പുലിക്കോട്ടിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.