രഞ്ജി: കേരളം^ ഹൈദരാബാദ് മത്സരം നാളെ മുതല്‍

കൃഷ്ണഗിരി (വയനാട്): 10ദിവസത്തെ ഇടവേളക്കുശേഷം കൃഷ്ണഗിരി വീണ്ടും കളിച്ചൂടിലേക്ക്. മലമുകളിലെ മത്സരമുഹൂ൪ത്തങ്ങൾക്ക് ഇത്തവണ ആയിരങ്ങളാകും കാണികൾ. കേരളവും ഹൈദരാബാദും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം ഞായറാഴ്ച സ്റ്റാ൪ സ്പോ൪ട്സ് തത്സമയം സംപ്രേഷണം ചെയ്യും.

 ഗ്രൂപ് ഘട്ടത്തിലെ മത്സരങ്ങൾ അപൂ൪വമായി മാത്രമേ തത്സമയം സംപ്രേഷണം ചെയ്യാറുള്ളൂവെങ്കിലും കൃഷ്ണഗിരിയുടെ പ്രകൃതി മനോഹാരിതയും പശ്ചാത്തല ഭംഗിയും മുൻനി൪ത്തി ഈ മത്സരവേദിയിലേക്ക് നാളെ മുതൽ കാമറ തിരിക്കാൻ സ്റ്റാ൪ സ്പോ൪ട്സ് തീരുമാനിക്കുകയായിരുന്നു. ഇതിനായി സ്റ്റാ൪ സ്പോ൪ട്സിൻെറ വിദഗ്ധ സംഘം വയനാട്ടിലത്തെിക്കഴിഞ്ഞു. കാമറാ സ്റ്റാൻഡ്, എയ൪ കണ്ടീഷൻഡ് ഡാ൪ക് റൂം തുടങ്ങിയവടക്കം ഇവ൪ക്കുവേണ്ട അനുബന്ധ സൗകര്യങ്ങളെല്ലാം ഒരുക്കിയതായി സംഘാടകനും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ നാസ൪ മച്ചാൻ പറഞ്ഞു. വയനാട് സ്റ്റേഡിയത്തിൻെറ ഒന്നാം വാ൪ഷിക വേളയിലാണ് ഈ മത്സരം വിരുന്നത്തെുന്നത്. സീസണിലെ കേരളത്തിൻെറ മൂന്നാമത്തെ രഞ്ജി മത്സരമാണിത്. ഈ വേദിയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഗോവയുമായി ഏറ്റുമുട്ടിയ കേരളം ഇന്നിങ്സ് ലീഡോടെ സമനില നേടിയിരുന്നു. എന്നാൽ, വിജയനഗരത്തുനടന്ന രണ്ടാം മത്സരത്തിൽ ആതിഥേയരായ ആന്ധ്രക്കെതിരെ നിരാശാജനകമായ തോൽവി വഴങ്ങിയാണ് സചിൻ ബേബിയും കൂട്ടരും മീനങ്ങാടിയിൽ മടങ്ങിയത്തെുന്നത്. ഒന്നാമിന്നിങ്സ് ലീഡ് നേടിയിട്ടും രണ്ടാമിന്നിങ്സിൽ 129 റൺസിന് തക൪ന്നടിഞ്ഞ കേരളം താരതമ്യേനെ ദു൪ബലരായ ആന്ധ്രക്കെതിരെ ഏഴു വിക്കറ്റിൻെറ ഞെട്ടിക്കുന്ന തോൽവി വഴങ്ങുകയായിരുന്നു.

കൃഷ്ണഗിരിയിൽ നടന്ന ആദ്യ മത്സരത്തിൽനിന്ന് ലഭിച്ച മൂന്നു പോയിൻറാണ് ഗ്രൂപ് ‘സി’യിൽ കേരളത്തിൻെറ സമ്പാദ്യം. ആറു പോയിൻറുമായാണ് ഹൈദരാബാദുകാ൪ ചുരം കയറിയത്തെുന്നത്. ഹൈദരാബാദ് ടീം വെള്ളിയാഴ്ച ഉച്ചയോടെ വയനാട്ടിലത്തെിയിട്ടുണ്ട്. ഇന്ത്യൻ ടീം സെലക്ട൪ സാബാ കരീം മത്സരം കാണാനത്തെുന്നുണ്ട്. ശ൪മ ദപൻ, ദുവ സഞ്ജീവ ് എന്നിവരാണ് അമ്പയ൪മാ൪. മനു നായരാണ് മാച്ച് റഫറി. മഞ്ഞുവീഴുന്ന ഡിസംബറിൽ കാറ്റും കോളുമായി മഴയത്തെുന്നത് ആശങ്കാജനകമാണെങ്കിലും നാലു ദിനം മഴ മാറിനിൽക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കായിക പ്രേമികൾ. ടൂറിസ്റ്റ് സീസണിൽ മൈതാനത്ത് ടെലിവിഷൻ കാമറകളുടെ സാന്നിധ്യമുള്ളതിനാൽ അന്യ ജില്ലകളിൽനിന്ന് കാണികളുടെ ഒഴുക്കുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സംഘാടക൪. ക്രിസ്മസ് അവധിക്കായി  വിദ്യാലയങ്ങൾ അടച്ചതും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാണികളെ ആക൪ഷിച്ച രഞ്ജി ട്രോഫി മത്സരമായി മാറിയേക്കാവുന്ന ചരിത്രനിമിഷങ്ങൾക്ക് വഴിയൊരുക്കുമെന്ന് നാസ൪ മച്ചാൻ പറയുന്നു. ഇന്ത്യൻ താരം സഞ്ജു വി. സാംസൺ, സചിൻ ബേബി, രോഹൻ പ്രേം, വി.എ. ജഗദീഷ് തുടങ്ങിയവരാണ് കേരളനിരയിലെ പ്രമുഖരെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിൽ സുപരിചിതനായ സ്പിന്ന൪ പ്രഗ്യാൻ ഓജയാണ് ഹൈദരാബാദ് ആക്രമണത്തെ നയിക്കുന്നത്. രവി തേജ, അക്ഷത് റെഡ്ഡി, തന്മയ് അഗ൪വാൾ തുടങ്ങിയവരാണ് ടീമിലെ മറ്റു പ്രമുഖ൪.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.