പത്ത് കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

പെരിന്തല്‍മണ്ണ: പൊതുവിപണിയിലെ അവശ്യ സാധനങ്ങളുടെ പൂഴ്ത്തിവെപ്പ് തടയാന്‍ താലൂക്ക് ഭക്ഷ്യോപദേശ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി നടത്തിയ പരിശോധനയില്‍ വ്യാപക നിയമലംഘനങ്ങള്‍ കണ്ടത്തെി. 22 വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ പത്ത് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ 21 കേസുകളില്‍ 45,000 രൂപ പിഴ ഈടാക്കി. പുലാമന്തോള്‍ ബസ്സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ പച്ചക്കറി, പലചരക്ക് മൊത്ത-ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍, ഹോട്ടല്‍, ബേക്കറി, കൂള്‍ബാര്‍, മത്സ്യമാര്‍ക്കറ്റ്, ചിക്കന്‍ സ്റ്റാള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. വിലവിവരപ്പട്ടിക, സ്റ്റോക്ക് ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കാതിരിക്കല്‍, വിവിധ ലൈസന്‍സുകള്‍ എടുക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ കണ്ടത്തെി. താലൂക്ക് സപൈ്ള ഓഫിസര്‍ വി. ഫിലിപ്പോസിന്‍െറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ സിറാജുദ്ദീന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. രാജീവന്‍, വാണിജ്യ നികുതി ഇന്‍സ്പെക്ടര്‍ ബെന്നി, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ജി.ആര്‍. ജയന്‍, ഹസനുല്‍ബന്ന, സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.