കസ്റ്റഡിയിലെടുത്ത പിതാവും പുത്രനും സ്റ്റേഷനില്‍ അക്രമം നടത്തി

കൊല്ലം: കസ്റ്റഡിയിലെടുത്ത പിതാവും പുത്രനും പൊലീസ് സ്റ്റേഷനില്‍ നടത്തിയ അക്രമത്തില്‍ പൊലീസുകാരന് പരിക്കേറ്റു. സ്റ്റേഷനിലെ വാട്ടര്‍ടാപ്പും മറ്റും തകര്‍ത്തു. ശക്തികുളങ്ങര പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. കാവനാട് വാടകക്ക് താമസിക്കുന്ന നീണ്ടകര സ്വദേശി നെല്‍സണി(52) നെ വീട്ടുടമസ്ഥന്‍െറ പരാതിയത്തെുടര്‍ന്ന് പൊലീസ് വൈകീട്ട് നാലരയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ സമയം ആല്‍ത്തറമൂട്ടില്‍ മദ്യലഹരിയില്‍ വാഹനങ്ങള്‍ക്കുനേരെ അക്രമം നടത്തിയ നെല്‍സന്‍െറ മകന്‍ റെജി (26)യെയും സ്റ്റേഷനിലത്തെിച്ചു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് സ്റ്റേഷനില്‍ അക്രമം നടത്തുകയായിരുന്നെന്ന് ശക്തികുളങ്ങര പൊലീസ് പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ സുനില്‍കുമാര്‍ എന്ന പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പൊലീസുകാരുടെ ഷര്‍ട്ട് വലിച്ചുപൊട്ടിക്കുകയും ചെയ്തു. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.