തൊടുപുഴ: ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ടയര്‍ 500 മീറ്ററോളം ഊരിത്തെറിച്ചു. ആറിന് സമീപത്തെ റോഡിലുണ്ടായ അപകടത്തില്‍ ഡ്രൈവറുടെ മനസാന്നിധ്യം മൂലം ദുരന്തം ഒഴിവായി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ മുട്ടം-തൊടുപുഴ റോഡില്‍ പെരുമറ്റത്താണ് സംഭവം. തോപ്രാംകുടിയില്‍നിന്ന് കോട്ടയത്തിന് പോവുകയായിരുന്ന ബസിന്‍െറ മുന്നിലെ വലതുഭാഗത്തെ ടയറാണ് ഊരിത്തെറിച്ചത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ആദ്യമൊന്ന് പരിഭ്രമിച്ച ഡ്രൈവര്‍ ആദര്‍ശ് പീതാംബരന്‍ പെട്ടെന്ന് മനസാന്നിധ്യം വീണ്ടെടുത്ത് ബ്രേക്കിടാതെ വാഹനം വേഗം കുറച്ച് റോഡരികില്‍ ഒതുക്കി. ടയര്‍ ഊരിത്തെറിച്ച നിലയില്‍ ബ്രേക്കിട്ടാല്‍ വാഹനം മറിയുമെന്നതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ആദര്‍ശ് പറഞ്ഞു. റോഡിന്‍െറ അതിരില്‍ 20 അടിയോളം താഴ്ചയുണ്ട്. സമീപത്തുകൂടിയാണ് തൊടുപുഴയാര്‍ ഒഴുകുന്നത്. ബസ് സുരക്ഷിതമായി റോഡരികില്‍ ഒതുക്കിയ ശേഷമാണ് ടയര്‍ ഊരിത്തെറിച്ച കാര്യം യാത്രക്കാര്‍ പോലും അറിയുന്നത്. തൊടുപുഴ കുണിഞ്ഞി സ്വദേശിയായ ആദര്‍ശ് നാല് വര്‍ഷത്തോളമായി കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.