മുംബൈ: മഹാരാഷ്ട്രയിൽ ഫട്നാവിസ് സ൪ക്കാറിൻെറ സത്യപ്രതിജ്ഞാ വേദിയിൽ ഗുരുതര സുരക്ഷാ വീഴ്ച. ബീഹാറിൽ നിന്നുള്ളയാളാണ് മുതി൪ന്ന നേതാക്കൾക്കൊപ്പം വേദി പങ്കിട്ടത്. ബി.ജെ.പി അംഗമാണെന്ന് പരിചയപ്പെടുത്തിയ അനിൽ മിശ്രയാണ് വേദിയിൽ കയറിപ്പറ്റിയത്.
ചടങ്ങിനിടക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരുമായി അനിൽ മിശ്ര കൂടിക്കാഴ്ച നടത്തി. മോദിയോടൊപ്പം ഇയാൾ ഫോട്ടോയെടുക്കുകയും ചെയ്തു. സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് വേദിയിൽ കയറാനും മിശ്രക്ക് കഴിഞ്ഞു.
വി.വി.ഐ.പികളുടെ പട്ടികയിലോ സ്റ്റേജിൽ കയറാൻ അനുമതിയുള്ളവരുടെ പട്ടികയിലോ അനിൽ മിശ്രയുടെ പേരില്ലായിരുന്നു എന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. ഇയാൾ എങ്ങനെയാണ് വി.വി.ഐ.പി മേഖലയിൽ കയറിപ്പറ്റിയതെന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ആവശ്യമെങ്കിൽ എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
ഒക്ടോബ൪ 31നാണ് ഫട്നാവിസ് സ൪ക്കാറിൻെറ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുതി൪ന്ന ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.