തോട്ടിലേക്ക് മാലിന്യം തള്ളിയ ടാങ്കർലോറി പള്ളിക്കത്തോട് പൊലീസ് പിടിച്ചെടുത്തപ്പോൾ
വാഴൂർ: കുടിവെള്ള പദ്ധതികളുടെ ജല സ്രോതസ്സായ വാഴൂർ പൈക്കല്ലിൽ തോട്ടിലെ തടയണയിൽ ഫാക്ടറി മാലിന്യം തള്ളിയ ടാങ്കർലോറി പൊലീസ് പിടികൂടി. ചേർത്തല സ്വദേശിയുടെ പേരിലുള്ള വാഹനം കല്ലറയിൽ നിന്നാണ് പള്ളിക്കത്തോട് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ 24ന് രാത്രിയിലാണ് വാഴൂർ പൈക്കല്ലിൽ തോട്ടിലെ തടയണയിലേക്ക് ഫാക്ടറി മാലിന്യം തള്ളിയത്. ഇതോടെ സമീപത്തെ കുടിവെള്ള പദ്ധതിയിലെ വെള്ളവും മലിനമായിരുന്നു. തുടർന്ന് പഞ്ചായത്തംഗം ജി.എൻ. ജിനുരാജാണ് പള്ളിക്കത്തോട് പൊലീസിൽ പരാതി നൽകിയത്.
പ്രദേശത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞത്. ഞായറാഴ്ച വാഹനം കല്ലറയിൽ നിന്നു കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സമീപത്തെ രണ്ട് തോടുകളിലും ഇതേ രീതിയിൽ മാലിന്യം തള്ളിയിരുന്നു. ഇവർ തന്നെയാണോ മാലിന്യം തള്ളിയതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. വാഹന ഉടമ സ്ഥലത്ത് എത്തിയിട്ടില്ലെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.