മരണം വരിച്ച ബ്രിട്ടനിക്കെതിരെ വത്തിക്കാന്‍ രംഗത്ത്

വത്തിക്കാൻ സിറ്റി: ബ്രെയിൻ ട്യൂമ൪ ബാധിച്ചതിനെ തുട൪ന്ന് സ്വയം മരണംവരിച്ച ബ്രിട്ടനി മെയ്നാ൪ഡിൻെറ തീരുമാനത്തിനെതിരെ വത്തിക്കാൻ രംഗത്ത്. നിന്ദ്യമായ പ്രവ൪ത്തനമാണ് ബ്രിട്ടനി നടത്തിയതെന്ന് വത്തിക്കാൻ ബയോഎതിക്സ് വിഭാഗം മുതി൪ന്ന ഉദ്യോഗസ്ഥൻ കുറ്റപ്പെടുത്തി. വ്യക്തി മാഹാത്മ്യം സ്വന്തമായി ജീവിതം അവസാനിപ്പിക്കുന്നതിനേക്കൾ വലുതാണെന്ന് അക്കാദമിയുടെ തലവൻ മോൺസിഞ്ഞോ൪ ഇഗ്നാഷിയോ കറാസ്കോ ഡേ പോള പറഞ്ഞു. നിന്ദ്യമായ പ്രവ൪ത്തനമാണിത്. എന്നാൽ, മനസാക്ഷിക്ക് എന്ത് സംഭവിച്ചെന്ന കാര്യം അറിയില്ല. ഇത്തരം പ്രവ൪ത്തനങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.  ‘അന്തസ്സോടെയുള്ള മരണ’ത്തിനായി പോരാടിയ ബ്രിട്ടനി മെയ്നാ൪ഡ് ശനിയാഴ്ചയാണ് അതേ രീതിയിൽത്തന്നെ മരണംവരിച്ചത്. അമേരിക്കയിലെ കാലിഫോ൪ണിയ സ്വദേശിനിയായ ബ്രിട്ടനിയുടെ ആയുസ്സിന് ഡോക്ട൪മാ൪ കാലാവധി നിശ്ചയിച്ചപ്പോഴാണ് മരണത്തെ സ്വയം വരിക്കാൻ ബ്രിട്ടനി തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.