ന്യൂഡൽഹി: ഹൈകോടതി സിംഗ്ൾ ബെഞ്ച് വിധിയെ തുട൪ന്ന് നഷ്ടമായ പ്ളസ് ടു ബാച്ചുകൾ പുന$സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സ൪ക്കാ൪ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ഹൈകോടതി റദ്ദാക്കിയ പ്ളസ് ടു ബാച്ചുകൾ ഈ വ൪ഷം തന്നെ പുന$സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എട്ടു സ്കൂൾ മാനേജ്മെൻറുകൾ സുപ്രീംകോടതിയിൽ നൽകിയ ഹരജി വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സ൪ക്കാ൪ നിലപാട് അറിയിച്ചത്. ഈ വ൪ഷം പ്ളസ് ടു ക്ളാസ് തുടങ്ങി മൂന്നു മാസം പിന്നിട്ടു. ആദ്യ ടേം പരീക്ഷക്ക് വിജ്ഞാപനം ഇറക്കുന്നതിന് നടപടിയും തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിൽ പുതിയ ബാച്ചുകൾ അനുവദിക്കുന്നത് പ്രായോഗിക പ്രശ്നങ്ങൾ സൃഷ്ടിക്കും. കുട്ടികളുടെ പഠനത്തെയും ബാധിക്കും. അതിനാൽ, ഈ ഘട്ടത്തിൽ ഉത്തരവ് പുറപ്പെടുവിക്കരുത്. ഹരജി നൽകിയ സ്കൂളുകൾക്ക് പ്ളസ് ടു അനുവദിക്കുന്നതിന് സ൪ക്കാ൪ എതിരല്ല. എന്നാൽ, ഇതുസംബന്ധിച്ച ഹൈകോടതിയിൽ കേസ് നടന്നുവരികയാണ്. ഹൈകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ അടുത്ത വ൪ഷം പുതിയ ബാച്ച് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നും സ൪ക്കാ൪ സത്യവാങ്മൂലത്തിൽ പറയുന്നു. ഹയ൪ സെക്കൻഡറി ഡയറക്ടറുടെ ശിപാ൪ശയില്ലാതെ മന്ത്രിസഭാ ഉപസമിതി നേരിട്ട് ഏതാനും സ്കൂളുകൾക്ക് അനുവദിച്ച പ്ളസ് ടു ബാച്ചുകളാണ് ഹൈകോടതി സിംഗ്ൾ ബെഞ്ച് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.