കോഴിക്കോട്: കതിരൂ൪ മനോജ് വധക്കേസിൽ റിമാൻഡിലായ വിക്രമനെ വിദഗ്ധ വൈദ്യപരിശോധനക്ക് വിധേയനാക്കി. കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്. ബോംബ് സ്ഫോടനത്തിലുണ്ടായതെന്ന് സംശയിക്കുന്ന 15 മുറിവുകൾ വിക്രമൻെറ ശരീരത്തിലുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായിരുന്നു വിദഗ്ധ പരിശോധന.
മനോജിനെ കൊലപ്പെടുത്തുന്നതിന് മുൻപ് അക്രമിസംഘം ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ചിരുന്നു. ബോംബിൻെറ ചീള് തെറിച്ചുള്ള മുറിവുകൾ കൊലപാതകത്തിൽ വിക്രമൻ പങ്കാളിയാണെന്നുള്ളതിൻെറ തെളിവാണെന്ന് അന്വേഷണസംഘം വിലയിരുത്തി. തലശേരിയിലെ ത്വക്രോഗ വിദഗ്ധൻെറ പരിശോധനയിൽ വിക്രമൻെറ മുറിവുകൾ ബോംബ് സ്ഫോടനത്തിൽ പറ്റിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.