അലഞ്ഞ് നടന്ന യുവാവിന് നാട്ടുകാര്‍ തുണയായി

പട്ടിക്കാട്: നാടും വീടുമറിയാതെ തെരുവിലലഞ്ഞ് നടന്നിരുന്ന യുവാവിനെ നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു. കീഴാറ്റൂര്‍ തച്ചിങ്ങനാടം പ്രദേശത്ത് ഒരാഴ്ചയായി യുവാവ് അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു. മുപ്പതിനടുത്ത് പ്രായം തോന്നിക്കുന്ന ഇയാള്‍ അവ്യക്തമായ രീതിയില്‍ തമിഴ്, മലയാളം ഭാഷകള്‍ സംസാരിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ജഡ പിടിച്ച തലയും മുഷിഞ്ഞ വേഷവുമായത്തെിയ ഇയാള്‍ നാല് ദിവസത്തോളമായി തച്ചിങ്ങനാടം നല്ലൂരിലെ കടവരാന്തകളിലും പാതയോരത്തുമായിരുന്നു കഴിഞ്ഞിരുന്നത്. തീര്‍ത്തും അവശനായ യുവാവിന് നാട്ടുകാര്‍ ഭക്ഷണവും വസ്ത്രവും നല്‍കുകയും കുളിപ്പിക്കുകയും ചെയ്തു. യുവാവിന്‍െറ ദുരിതജീവിതം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 10ന് മേലാറ്റൂര്‍ പൊലീസ് സ്ഥലത്തത്തെി ഇയാളെ ഏറ്റെടുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.