മുണ്ടക്കയം: ശബരിമല വനാതിര്‍ത്തിയായ പട്ടാളംകുന്നില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെ കൃഷിയിടത്തില്‍ എത്തിയ കാട്ടാന താന്നിമൂട്ടില്‍ സാബു, കുന്നേപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി, വെള്ളമറ്റത്തില്‍ മാത്യു ജോണ്‍ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. 135 വാഴ, 30 റബര്‍ മരങ്ങള്‍ എന്നിവ നശിപ്പിച്ചതില്‍ പെടുന്നു. പുലര്‍ച്ചെവരെ ശല്യമുണ്ടാക്കിയ ആന പിന്നീട് കാട്ടിലേക്ക് കയറുകയായിരുന്നു. മേഖലയില്‍ ആനയിറങ്ങാതിരിക്കാന്‍ വനപാലകര്‍ കിടങ്ങുകള്‍ സ്ഥാപിക്കുകയോ കമ്പിവേലി നിര്‍മിക്കുകയോ ചെയ്യാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.