കുമ്പള: പെര്‍മുദെ കമ്പാറിലെ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലെ കവര്‍ച്ചയുമായി ബന്ധമുള്ള പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. സ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളങ്ങള്‍ നേരത്തെ ശേഖരിച്ചുവെച്ച വിരലടയാളങ്ങളുമായി സാമ്യമുള്ളതായാണ് വിവരം. തിരുവോണ ദിവസം പുലര്‍ച്ചെയോടെയാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. വെളുപ്പിന് പൂജാരി എത്തിയതോടെയാണ് കവര്‍ച്ചാ വിവരം അറിയുന്നത്. ശ്രീകോവിലില്‍നിന്ന് പഞ്ചലോഹത്തില്‍ തീര്‍ത്ത വിഗ്രഹവും ഓഫിസില്‍ സൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളും ഭണ്ഡാരത്തിലെ പണവുമാണ് കവര്‍ന്നത്. കാണാതായ വെള്ളിത്താലം പിന്നീട് ക്ഷേത്രത്തിനടുത്തുനിന്ന് ഉപേക്ഷിച്ച നിലയില്‍ പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഒന്നിലധികം പ്രതികള്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അന്വേഷണം തുടങ്ങിയതേയുള്ളൂവെന്നും അറസ്റ്റ് വൈകുമെന്നും സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.