മഴ: കൊട്ടിയത്ത് വ്യാപക കൃഷിനാശം

കൊട്ടിയം: തോരാതെ പെയ്ത മഴയില്‍ കൊട്ടിയത്ത് വ്യാപകകൃഷിനാശം. മാതൃകാ പച്ചക്കിത്തോട്ടങ്ങളിലും ഫാമുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ കൃഷി നാശമാണ് ഉണ്ടായത്. കൊട്ടിയം ഒറ്റപ്ളാമൂട് പ്രദേശത്ത് കൊഞ്ചുവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിളവെടുപ്പിന് പാകമായ നൂറുകണക്കിന് കിലോ കൊഞ്ചുകള്‍ ഒഴുകിപ്പോയി. മാനാംകുന്നില്‍ സുനില്‍ഘോഷിന്‍െറ ഉടമസ്ഥതയിലുള്ള ഫാമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കോഴികള്‍ ചാകുകയും ഒലിച്ചുപോകുകയും ചെയ്തു. മൈലക്കാട് വയലില്‍ കൃഷിയിറക്കിയിരുന്ന മാതൃകാ പച്ചക്കറിത്തോട്ടത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഓണത്തിന് വിളവെടുപ്പിന് പാകമായ വാഴക്കുലകള്‍, മരച്ചീനി, പച്ചക്കറികള്‍ എന്നിവ നശിച്ചു. ഇത് രണ്ടാംതവണയാണ് കൊട്ടിയത്ത് കൃഷി നാശമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.