തൃപ്പൂണിത്തുറ: യു.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റില്‍പ്പെടുത്തിയിരുന്ന കണ്ണേങ്ങാട്ട്-വില്ലിങ് ടണ്‍ ഐലന്‍ഡ് പാലത്തിന്‍െറ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായി എക്സൈസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. നിലവില്‍ പശ്ചിമ കൊച്ചിയില്‍നിന്ന് ബി.ഒ.ടി പാലം വഴി മാത്രമേ ഐലന്‍ഡ്, തേവര, കുണ്ടന്നൂര്‍, എറണാകുളം ഭാഗങ്ങളിലേക്ക് യാത്രചെയ്യാനാവൂ. എഴുപുന്ന-കുമ്പളങ്ങി പാലം പൂര്‍ത്തിയാകുന്നതോടെ പള്ളുരുത്തി, തോപ്പുംപടി റോഡിലെ ഗതാഗതക്കുരുക്ക് വളരെയധികം വര്‍ധിക്കും. ഈ സാഹചര്യത്തില്‍ പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ് പ്രദേശവാസികളടക്കമുള്ളവര്‍ക്ക് നിര്‍ദിഷ്ട പാലം ഏറെ പ്രയോജനം ചെയ്യുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. 64 കോടി ചെലവ് വരുന്ന പാലത്തിന്‍െറ ശിലാസ്ഥാപനം ഒക്ടോബര്‍ ആദ്യവാരം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.