ശിവസേനാ പ്രവര്‍ത്തകന് വെട്ടേറ്റു; മാതാവിനും പരിക്ക്

ആറ്റിങ്ങല്‍: ക്ഷേത്രപരിസരത്ത് ശിവസേനാ പ്രവര്‍ത്തകന് വെട്ടേറ്റു. തടയാന്‍ ശ്രമിച്ച മാതാവിനും പരിക്ക്. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസെന്ന് ആക്ഷേപം. തിങ്കളാഴ്ച ആറ്റിങ്ങല്‍ നഗരത്തില്‍ ശിവസേന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാമച്ചംവിള കിഴക്കിന്‍കര മത്തിക്കോണം ആമ്പാടിയില്‍ സന്തോഷ് (38), മാതാവ് വത്സല (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരട്ടപ്പന മാടന്‍നട തമ്പുരാന്‍ ക്ഷേത്രത്തില്‍വെച്ചാണ് ആക്രമണം. ക്ഷേത്രത്തിലെ ദീപാരാധന സമയത്ത് ശിവസേനയുടെ നേതൃത്വത്തിലുള്ള ഗണപതിവിഗ്രഹം കൊണ്ടുവന്നതിനെ ചൊല്ലി തര്‍ക്കം നടന്നിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ഞായറാഴ്ച രാവിലെ നടന്ന ആക്രമണം. ക്ഷേത്രഭാരവാഹികൂടിയായ സന്തോഷ് ക്ഷേത്രത്തിനു മുന്നില്‍ നില്‍ക്കെ രണ്ട് ബൈക്കുകളിലായി എത്തിയ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ക്ഷേത്രത്തിനുള്ളിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്ന് വെട്ടി. സ്ഥലത്തുണ്ടായിരുന്ന സന്തോഷിന്‍െറ മാതാവ് ഓടിയത്തെിയപ്പോള്‍ അവരെയും മര്‍ദിച്ചു. അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. സന്തോഷിനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍.എസ്.എസ് നേതൃത്വത്തെയും അക്രമികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ശിവസേന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.