അടൂര്‍: തട്ടിപ്പു കേസുകളിലും പീഡനക്കേസുകളിലുംപെട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് അടൂര്‍ ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ച സി.പി.എം കൗണ്‍സിലര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. പട്ടികജാതി ഭൂമിതട്ടിപ്പു കേസ്, വ്യാജരേഖക്കേസ് എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയായ കൗണ്‍സിലറെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത് പാര്‍ട്ടി സംരക്ഷിക്കുകയാണ്. നെടുമണ്‍ ബാങ്ക് ജീവനക്കാരിയെ അപമാനിച്ച കേസില്‍ ഭീഷണിപ്പെടുത്തി കേസ് ഇല്ലാതാക്കാന്‍ സി.പി.എം ശ്രമിക്കുകയാണ്. ഇവിടെയെല്ലാം അടൂരിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം വെളിവാകുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.