സ്വകാര്യബസ് ജീവനക്കാര്‍ ഹൃദ്രോഗിയായ യാത്രക്കാരനെ മര്‍ദിച്ചു

അരൂര്‍: സ്വകാര്യബസ് ജീവനക്കാര്‍ ഹൃദ്രോഗിയായ യാത്രക്കാരനെ ബസിനുള്ളിലും റോഡിലിട്ടും ക്രൂരമായി മര്‍ദിച്ചു. അരൂര്‍ പുതുവല്‍ നികര്‍ത്തില്‍ രമേശ്ബാബുവിനാണ് (45) മര്‍ദനമേറ്റത്. ഇയാളെ അരൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ അരൂര്‍ ക്ഷേത്രം കവലയിലായിരുന്നു സംഭവം. എരമല്ലൂര്‍ -പുക്കാട്ടുപടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അറഫ എന്ന ബസിലെ ജീവനക്കാരാണ് രമേശ്ബാബുവിനെ മര്‍ദിച്ചത്. മര്‍ദനം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബസ് ജീവനക്കാരന്‍ അരൂക്കുറ്റി സ്വദേശി അനസിനെ പിടികൂടി അരൂര്‍ പൊലീസിന് കൈമാറി. ബസിന്‍െറ അമിതവേഗവും മത്സരയോട്ടവും ചോദ്യംചെയ്തതാണ് മര്‍ദിക്കാന്‍ കാരണമെന്ന് രമേശ്ബാബു പറഞ്ഞു. ഇതേച്ചൊല്ലി വെള്ളിയാഴ്ച പുക്കാട്ടുപടിയില്‍ വെച്ച് രമേശ്ബാബുവും ബസ്ജീവനക്കാരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാണ് ശനിയാഴ്ച മര്‍ദനത്തില്‍ കലാശിച്ചത്. ഹൃദ്രോഗത്തിന് എറണാകുളം മെഡിക്കല്‍ സെന്‍ററിലെ ചികിത്സയിലാണ് രമേശ്ബാബു. സംഭവം സംബന്ധിച്ച് അരൂര്‍ പൊലീസ് കേസെടുത്തു. നിറയെ യാത്രക്കാര്‍ ഉണ്ടായതിനാല്‍ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തില്ല. സ്വകാര്യബസുകളില്‍ ക്രിമിനല്‍ സ്വഭാവമുള്ള ജീവനക്കാര്‍ ഏറിവരികയാണെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.