ലിബിയയില്‍ മരിച്ച സോളമന്‍െറ വീട്ടില്‍ ആശ്വാസവാക്കുമായി മുഖ്യമന്ത്രി

പന്തളം: ലിബിയയില്‍ വിമതരുടെ ഷെല്ലാക്രമണത്തില്‍ മരിച്ച നൂറനാട് കുടശ്ശനാട് മറ്റപ്പള്ളി കൊച്ചുമുകളില്‍ തടത്തില്‍ തെക്കേതില്‍ സോളമന്‍ ദാനിയേലിന്‍െറ (55) വീട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തി. ശനിയാഴ്ച വൈകുന്നേരമാണ് മുഖ്യമന്ത്രി എത്തിയത്. മരണം നടന്ന് ഇത്രയും നാളായിട്ടും മൃതദേഹം ഒന്നുകാണാന്‍ പോലും കഴിയാത്തതിന്‍െറ സങ്കടം ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് അറിയിച്ചു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലത്തെിക്കുന്നതിന് ശ്രമിക്കുകയാണെന്ന് ഭാര്യ ജെസി, മക്കളായ ഷൈജു, ഷൈനി, ഷാനി എന്നിവരോട് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തോടൊപ്പം ദേശീയ ന്യൂനപക്ഷ സമിതിയംഗം തൈക്കൂട്ടത്തില്‍ സക്കീര്‍, കെ.പി.സി.സി നിര്‍വാഹകസമിതിയംഗം എന്‍.ജി. സുരേന്ദ്രന്‍, ടി.എം. കോശി എന്നിവരുമുണ്ടായിരുന്നു. മരിച്ച സോളമന്‍ ദാനിയേല്‍ രണ്ടുമാസങ്ങള്‍ക്കു മുമ്പാണ് ഇളയമകളുടെ വിവാഹത്തോടനുബന്ധിച്ച് നാട്ടില്‍ വന്നുപോയത്. എട്ടു വര്‍ഷമായി ലിബിയയില്‍ ജോലിചെയ്യുന്നു. ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ കമ്പനി നിര്‍ദേശ പ്രകാരം നാട്ടിലേക്ക് തിരിച്ചുവരാനൊരുങ്ങി ഹോട്ടലില്‍ കാത്തിരിക്കുമ്പോഴാണ് ഹോട്ടലിനുമുകളില്‍ ഷെല്ലാക്രമണത്തില്‍ മരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.