കനത്ത മഴ: വെള്ളക്കെട്ടും മാലിന്യപ്രശ്നങ്ങളും രൂക്ഷമാകുന്നു

തൊടുപുഴ: മഴ കനത്തതോടെ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടും മാലിന്യ പ്രശ്നങ്ങളും രൂക്ഷമാകുന്നു. നഗരത്തിലെ ഓടകള്‍ നിറഞ്ഞുകവിഞ്ഞും കുഴികളില്‍ വെള്ളം കെട്ടിക്കിടന്നും ഗതാഗത സംവിധാനം ഏറെ ദുഷ്കരമായി. തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ ആര്‍.ടി ഓഫിസിന് മുന്നിലും മണക്കാട് ജങ്ഷനിലും വെങ്ങല്ലൂര്‍-മങ്ങാട്ടുകവല ബൈപാസ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വെങ്ങല്ലൂര്‍-മങ്ങാട്ടുകവല ബൈപാസില്‍ മഴ പെയ്താല്‍ റോഡ് കുളമാകുന്ന അവസ്ഥയാണ്. റോഡ് കൈയേറ്റവും മാലിന്യ നിക്ഷേപവും മൂലം റോഡിന് ഇരുവശത്തുമുള്ള ഓടകള്‍ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. കെ.എസ്.ഡി.പി നിലവാരത്തില്‍ കോടികള്‍ മുടക്കി നിര്‍മിച്ച റോഡ് വെള്ളക്കെട്ട് പതിവായതിനെ തുടര്‍ന്ന് തകര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ബൈപാസില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്നുപേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.