പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

മാനന്തവാടി: ധനകാര്യ സഥാപനത്തില്‍നിന്ന് സ്വര്‍ണ വായ്പയുടെ പേരില്‍ പണം തട്ടിയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുഖ്യപ്രതിയുടെ മകനായ കൂട്ടുപ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം മുത്തംകുന്ന് കടുത്തുരത്ത് പറമ്പത്തേരില്‍ അരുണ്‍സാഗറിനെയാണ് (28) നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ മാനന്തവാടി കോടതി വിട്ടത്. കൂടുതല്‍ തെളിവെടുപ്പിനായി ഇയാളെ വിട്ടുകിട്ടണമെന്ന് മാനന്തവാടി പൊലീസ് ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ തെളിവെടുപ്പിനായി നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോകും. ജൂണ്‍ 12നാണ് അരുണ്‍ സാഗറിന്‍െറ പിതാവ് ദാനശീലന്‍ എന്ന ദാനവന്‍ സ്വര്‍ണ പണയത്തിന്‍െറ പേരില്‍ മുത്തൂറ്റ് മാനന്തവാടി ശാഖയില്‍നിന്ന് 25 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചത്. മാനേജറെ കബളിപ്പിച്ച് 14 ലക്ഷം രൂപ ഇതിനകം തട്ടുകയും ചെയ്തു. ദാനവനും ഭാര്യ സുജയും മകന്‍ അരുണ്‍ സാഗറും ചേര്‍ന്നാണ് പണം തട്ടിയത്. ദാനവന്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ഭാര്യ ഹൈകോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.