സി.പി.എം പ്രവര്‍ത്തകനെ അജ്ഞാതര്‍ മര്‍ദിച്ചെന്ന്

കോഴിക്കോട്: സി.പി.എം നേതാവിനെതിരെ അപവാദം പറഞ്ഞെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകനെ അജ്ഞാതര്‍ മര്‍ദിച്ചെന്ന് പരാതി. പൂവാട്ടുപറമ്പില്‍ സ്റ്റേഷനറി കട നടത്തുന്ന പെരുമണ്ണ പാറമ്മല്‍ പാറോല്‍ സത്യനെയാണ് (56) പരിക്കുകളോടെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതിന് കടപൂട്ടി വീട്ടിലേക്ക് ബൈക്കില്‍ വരുമ്പോള്‍ കോട്ടായിത്താഴത്തുവെച്ച് രണ്ട് ബൈക്കുകളില്‍ ഹെല്‍മറ്റും റെയിന്‍ കോട്ടും ധരിച്ച് വന്നവര്‍ തന്നെ മര്‍ദിക്കുകയായിരുന്നെന്ന് സത്യന്‍ പറയുന്നു. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ നേതാവും സി.പി.എം ഏരിയാ കമ്മറ്റി അംഗവുമായ നേതാവിനെതിരെ അപവാദപ്രചാരണം നടത്തുമല്ളേടാ എന്ന് പറഞ്ഞ് അസഭ്യവര്‍ഷം നടത്തിയാണ് തന്നെ മര്‍ദിച്ചതെന്ന് സത്യന്‍ പറയുന്നു. 37 വര്‍ഷമായി സി.പി.എമ്മിന്‍െറ സജീവ പ്രവര്‍ത്തകനാണ് സത്യന്‍. ഈ നേതാവുമായുള്ള വിയോജിപ്പുകാരണം പാര്‍ട്ടി മെമ്പര്‍ഷിപ് അടുത്തകാലത്താണ് പുതുക്കാതിരുന്നതെന്നും സത്യന്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.