കോങ്ങാട്: മക്കളോ കുടുംബമോ ഇല്ലാത്ത അനാഥ വാര്‍ധക്യത്തിന്‍െറ ദൈന്യതയുമായി ജീവിതം തള്ളിനീക്കുകയാണ്അമ്പാലത്ത് രാമന്‍കുട്ടി. 57ാം വയസ്സില്‍ കുഷ്ഠം ബാധിച്ച ഈ വയോധികന്‍ മുണ്ടൂര്‍ - ചെര്‍പ്പുളശേരി സംസ്ഥാന പാതയിലെ കൊട്ടശ്ശേരി റോഡുവക്കില്‍ നാട്ടുകാരുടെ സഹായത്താല്‍ നിര്‍മിച്ച ഓല ഷെഡിലാണ് സ്ഥിര താമസം. 30 വര്‍ഷക്കാലം കൃഷിപ്പണിയെടുത്താണ് ഉപജീവനം നടത്തിയത്. അനാരോഗ്യംമൂലം പണിക്ക് പോകാന്‍ പറ്റാതായി. സ്വന്തമായി ഭൂമിയോ വീടോ, ഇല്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ ഇല്ല. നാട്ടുകാരുടെസഹായമാണ് ഇദ്ദേഹത്തിന്‍െറ ജീവിതം നിലനിര്‍ത്തുന്നത്. ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ അപേക്ഷിക്കാനും ഈ വൃദ്ധന് കഴിയില്ല. അടുത്തിടെ കാലിലെ മുറിവ് ഭേദമാക്കാന്‍ കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലത്തെിച്ചത് നാട്ടിലെ സാമൂഹിക പ്രവര്‍ത്തകരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.