ദുരിതം കാത്ത് അരമംഗലം കോളനിക്കാര്‍

കാട്ടിക്കുളം: മഴ കനത്തതോടെ കാട്ടിക്കുളം അപ്പപാറ, അരമംഗലം കോളനിയിലെ ഒമ്പത് ആദിവാസി കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്. എല്ലാ വര്‍ഷവും വെള്ളമുയരുമ്പോള്‍ ഇവരെ പുറത്തേക്ക് പുനരധിവസിപ്പിക്കുമെന്ന് ട്രൈബല്‍ വകുപ്പും തിരുനെല്ലി പഞ്ചായത്തും ഉറപ്പു നല്‍കും. എന്നാല്‍, ഇതുവരെ ഉചിതമായ സ്ഥലം കണ്ടെത്തുകയോ മറ്റ് പ്രാഥമിക നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞവര്‍ഷം മൂന്നു വീടുകള്‍ ഇവിടെ വെള്ളം കയറി നശിച്ചു. ബ്രഹ്മഗിരി മലയില്‍നിന്ന് ഉദ്ഭവിച്ച് കബനി നദിയിലേക്ക് ഒഴുകുന്ന അരമംഗലം പുഴയാണ് വലിയ ഭീഷണി. ആദിവാസി കുടുംബങ്ങള്‍ കാലങ്ങളായി ഇതിന്‍െറ ഓരത്ത് താമസിക്കുന്നുണ്ട്. മിക്ക കുടുംബങ്ങളും പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. മഴ തുടങ്ങിയാല്‍ ബന്ധു വീടുകളാണ് ഇവരുടെ ഏക ആശ്രയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.