അരൂര്‍: കരാര്‍ ഏറ്റെടുത്തിട്ടും എഴുപുന്ന-കുമ്പളങ്ങി പാലത്തിന്‍െറ അപ്രോച്ച്റോഡ് നിര്‍മാണം ആരംഭിച്ചില്ല. നാട്ടുകാര്‍ പ്രതിഷേധത്തില്‍. നിര്‍മാണ സാമഗ്രികള്‍ എത്തിച്ച് രണ്ടുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതം അനുവദിക്കുമെന്നാണ് ജനപ്രതിനിധികളുടെ പ്രഖ്യാപനമുണ്ടായത്. തിങ്കളാഴ്ച പണികള്‍ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ബന്ധപ്പെട്ടവരാരും തിങ്കളാഴ്ച ഇവിടെ എത്തിയില്ല. കുമ്പളങ്ങി നിവാസികള്‍ എഴുപുന്ന ഭാഗത്ത് പണി നടക്കുന്നുണ്ടെന്ന് കരുതി. എഴുപുന്നയിലുള്ളവര്‍ തിരിച്ചും. എന്നാല്‍, രണ്ട് കരകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ളെന്ന് അറിഞ്ഞതോടെയാണ് നാട്ടുകാര്‍ പ്രതിഷേധുമായി പാലത്തില്‍ എത്തിയത്. നിര്‍ത്താതെ പെയ്ത മഴയെ അവഗണിച്ചായിരുന്നു പ്രതിഷേധം. അപ്രോച്ച് റോഡ് നിര്‍മാണം ഉടന്‍ ആരംഭിച്ചില്ളെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.