കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക കൃഷി നാശം

ആലപ്പുഴ: കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപകമായി കൃഷി നാശം. തുടര്‍ച്ചയായ മഴ മൂലം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വാഴ, പച്ചക്കറി കൃഷികള്‍ വ്യാപകമായി നശിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 2000 കുലച്ച വാഴകളും 1500 കുലക്കാത്ത വാഴകളും നശിച്ചതായാണ് റിപ്പോര്‍ട്ട്. പല ഭാഗങ്ങളിലായി 20 തെങ്ങുകളും കടപുഴകി വീണു. റബര്‍, അടക്ക കൃഷിക്കും നാശമുണ്ട്. ചേര്‍ത്തലയില്‍ കാറ്റിലും മഴയിലും രണ്ട് പശുത്തൊഴുത്തുകള്‍ തകര്‍ന്നു വീണു. 80,000 രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്. മഴ കനത്തതോടെ കുട്ടനാട്ടില്‍ പല പാടശേഖരങ്ങളിലും കൃഷിക്കും ഭീഷണിയുണ്ട്. അടുത്ത് വിത കഴിഞ്ഞ പാടങ്ങളില്‍ വെള്ളം മുങ്ങിക്കിടന്ന് ഞാറുകള്‍ നശിക്കുകയാണ്. വൈദ്യുതി തടസ്സംമൂലം പമ്പിങ് മുടങ്ങുന്നതും കര്‍ഷകരെ ആശങ്കയിലാക്കുന്നു. കാറ്റും മഴയും തീര മേഖലയിലും നാശം വിതക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.