പെരുമ്പെട്ടി ജങ്ഷനില്‍ വെയ്റ്റിങ് ഷെഡ് വേണമെന്നാവശ്യം

മല്ലപ്പള്ളി: പെരുമ്പെട്ടി ജങ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാല്‍ ജനം ബസ് തേടി പെരുവഴിയെ ആശ്രയിക്കേണ്ടി വരുന്നു. വില്ളേജ് ഓഫിസ്, ബാങ്ക്, പോസ്റ്റോഫിസ്, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ ബസ് കാത്ത് നില്‍ക്കുന്നത് റോഡിലാണ്. മൂന്നു റോഡുകളുടെ സംഗമവും കൊടും വളവുമായതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കില്ല. മഴയും വെയിലും കൊള്ളാതെ കടയുടെ തിണ്ണകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ ബസില്‍ കയറണമെങ്കില്‍ റോഡ് മുറിച്ചു കടക്കണം. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ചുങ്കപ്പാറയില്‍നിന്ന് ചാലാപ്പള്ളി ഭാഗത്തേക്ക് പോകുന്ന ബസില്‍ കയറുന്നവര്‍ കരിയംപ്ളാവ് പെരുമ്പെട്ടി റോഡിന്‍െറ മധ്യഭാഗത്ത് നില്‍ക്കണം. രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടന സ്ഥാപിച്ച ബസ്കാത്തിരിപ്പ് കേന്ദ്രം കാലപ്പഴക്കത്താല്‍ തകര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.