പി. വെമ്പല്ലൂരില്‍ ചൂതാട്ടം വ്യാപകം; ലക്ഷങ്ങള്‍ മറിയുന്നു

കൊടുങ്ങല്ലൂര്‍: മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി. വെമ്പല്ലൂരില്‍ ലക്ഷങ്ങള്‍ മറിയുന്ന ചൂതാട്ടം വ്യാപകമായി. ലക്ഷങ്ങളുടെ കണക്ക് മാത്രമുള്ള ശീട്ടുകളി പൊടിപൊടിക്കുകയാണ്. എറണാകുളം, തൃശൂര്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ചൂതാട്ടത്തിന് എത്തുന്നത്. ഇവര്‍ വരുന്ന ആഡംബര കാറുകള്‍ മേഖലയിലെ വിവിധയിടങ്ങളില്‍ സുരക്ഷിതമായി നിര്‍ത്തി അവിടെനിന്ന് ചൂതാട്ട കേന്ദ്രം നടത്തിപ്പുകാരുടെ ബൈക്കിലും മറ്റു വാഹനങ്ങളിലുമാണ് ചൂതാട്ടകേന്ദ്രത്തില്‍ എത്തുന്നത്. വിജനമായ സ്ഥലത്തെ ചൂതാട്ടകേന്ദ്രത്തിന്‍െറ നടത്തിപ്പുകാരന് ദിനേന വലിയൊരു വരുമാനം ലഭിക്കുന്നതായി അറിയുന്നു. ചൂതാട്ടകേന്ദ്രത്തിന് ചുറ്റും പരിസരങ്ങളിലും നടത്തിപ്പുകാരന്‍െറ ആളുകളുണ്ടാകും. പൊലീസിന്‍െറ വരവ് പോലുള്ള ഏത് ചലനവും തത്സമയം കേന്ദ്രത്തില്‍ എത്തും. ഇങ്ങനെ സര്‍വസന്നാഹത്തോടെയാണ് ലക്ഷക്കണക്കിന് രൂപയുടെ ചൂതാട്ടം നടക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇടക്കിടെ കേന്ദ്രം മാറ്റുന്നതും നടത്തിപ്പുകാരുടെ തന്ത്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.