ബി.ജെ.പി നേതാവിനെ മയക്കുമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമം; ഇന്‍സ്പെക്ടറെ സ്ഥലംമാറ്റി

മംഗലാപുരം: ബി.ജെ.പി നേതാവിനെ മയക്കുമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് ജില്ലാ കുറ്റാന്വേഷണ വിഭാഗം ഇന്‍സ്പെക്ടറെ സ്ഥലംമാറ്റി. ഡി.സി.ഐ.ബി ഇന്‍സ്പെക്ടര്‍ ബഷീര്‍ അഹമ്മദിനെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ മേയ് 21 നാണ് കേസിനാസ്പദമായ സംഭവം. ബഡാജെയിലെ ബി.ജെ.പി നേതാവ് റൊനാള്‍ഡ് ഡിസൂസയുടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ബഷീര്‍ അഹമ്മദും കൂട്ടാളികളും കഞ്ചാവ് പൊതികള്‍ ഒളിപ്പിച്ച് കള്ളക്കേസില്‍ കുടുക്കുകയായിരുന്നത്രെ. ഇത് ശരിയല്ളെന്നുപറഞ്ഞ് ചോദിക്കാന്‍ ചെന്ന ഡിസൂസയെ ആള്‍ക്കാരുടെ മുന്നിലിട്ട് തല്ലിയെന്നാണ് പരാതി. പിന്നീട് പൊലീസ് സ്റ്റേഷനില്‍ ഡിസൂസയെ നേരിട്ടറിയുന്ന പൊലീസുകാര്‍ ഇടപെട്ട് പ്രശ്നം ഒതുക്കുകയായിരുന്നു. അപമാനിതനായ ഡിസൂസ പരാതി നല്‍കിയതനുസരിച്ച് മുഖ്യമന്ത്രി നേരിട്ട് ആഭ്യന്തര മന്ത്രാലയത്തോട് നടപടി ആവശ്യപ്പെടുകയായിരുന്നു. അഡീഷനല്‍ എസ്.പി ശിവകുമാറാണ് ഇന്‍സ്പെക്ടര്‍ ബഷീര്‍ അഹമ്മദിനെ തീരദേശ ജില്ലയിലേക്ക് സ്ഥലം മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.